നെയ്‌പിഡോ: മ്യാൻമറിൽ വിമത സേന ഉതിർത്തതെന്ന് കരുതുന്ന വെടിയുണ്ട തറച്ചുകയറി 3,500 അടി ഉയരത്തിൽ സഞ്ചരിക്കുകയായിരുന്ന വിമാനത്തിലെ യാത്രക്കാരന് പരിക്ക്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ലൊയ്‌കോ എയർപോർട്ടിലെ ലാൻഡിംഗിനിടെയാണ് മ്യാൻമർ നാഷണൽ എയർലൈൻസിന്റെ എ.ടി.ആർ - 72 വിമാനത്തിലെ യാത്രക്കാരനായ 27കാരനാണ് ഗുരുതരമായി പരിക്കേറ്റത്.
വിമതർ ഉതിർത്ത വെടിയുണ്ട വിമാനത്തിന്റെ വശത്ത് കൂടി തുളച്ച് സീറ്റിലിരിക്കുകയായിരുന്ന യുവാവിന്റ മുഖത്തിന്റെ വലതുവശത്ത് തറയ്‌ക്കുകയായിരുന്നു. നെയ്‌പിഡോയിൽ നിന്ന് പുറപ്പെട്ടതായിരുന്നു വിമാനം. അപകട സമയം 63 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം ലാൻഡ് ചെയ്ത ഉടൻ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി.
കരേന്നി നാഷണൽ പ്രോഗ്രസീവ് പാർട്ടി, പീപ്പിൾസ് ഡിഫെൻസ് ഫോഴ്സ് എന്നീ വിമത സേനകളാണ് വെടിവച്ചതെന്ന് രാജ്യത്തെ സൈനിക ഭരണകൂടം ആരോപിച്ചു. എന്നാൽ സംഭവത്തിന് പിന്നിൽ തങ്ങളല്ലെന്നും ജനങ്ങളെ തങ്ങൾ ലക്ഷ്യം വയ്ക്കാറില്ലെന്നും കരേന്നി നാഷണൽ പ്രോഗ്രസീവ് പാർട്ടി പറയുന്നു.
സംഭവത്തിന് പിന്നാലെ ലൊയ്‌കോയിൽ നിന്നുള്ള സർവീസുകൾ താത്കാലികമായി റദ്ദാക്കി വിമാനത്താവളത്തിന് ചുറ്റും സൈനികർ തെരച്ചിൽ നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |