ന്യൂഡൽഹി: സമാജ്‌വാദി പാർട്ടി സ്ഥാപകനും ഉത്തർ പ്രദേശ് മുൻ മുഖ്യമന്ത്രിയുമായ മുലായം സിംഗ് യാദവിനെ ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുഡ്‌ഗാവിലെ മേദാന്താ ആശുപത്രിയിലെത്തിച്ച അദ്ദേഹം നിലവിൽ ഐസിയുവിലാണ്. ആദ്യം വാർഡിൽ പ്രവേശിപ്പിച്ചെങ്കിലും 82കാരനായ മുലായത്തിന്റെ ഓക്‌സിജൻ നില താഴ്‌ന്നതോടെയാണ് അദ്ദേഹത്തെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.
കുറച്ച് നാളായി ചികിത്സയിലാണെങ്കിലും ഞായറാഴ്‌ചയാണ് ആരോഗ്യനില അൽപം മോശമായത്. നിലവിൽ ആരോഗ്യനില മെച്ചപ്പെട്ടതായാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്രമോദി മുലായത്തിന്റെ മകനും സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷനുമായ അഖിലേഷ് യാദവിനെ വിളിച്ച് ആരോഗ്യനില അന്വേഷിച്ചു. എന്ത് സഹായവും നൽകാമെന്ന് പ്രധാനമന്ത്രി അഖിലേഷിനെ അറിയിച്ചു. ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും അഖിലേഷിനോട് സംസാരിച്ചു. മുലായത്തിന് മികച്ച ചികിത്സ തന്നെ നൽകണമെന്ന് അദ്ദേഹം ആശുപത്രി അധികൃതരോടും ആവശ്യപ്പെട്ടു. വിവിധ നേതാക്കൾ മുലായത്തിന്റെ രോഗം വേഗം ഭേദമാകാൻ ആശംസകൾ നേർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |