ചങ്ങനാശേരി. ബിന്ദുമോൻവധം ആസൂത്രിതമെന്നും കുടുംബ,സാമ്പത്തിക പ്രശ്‌നങ്ങളെത്തുടർന്നുള്ള വൈരാഗ്യമാണ് കാരണമെന്നും പൊലീസ് കരുതുന്നു. മറ്റു രണ്ട് പ്രതികളെകൂടി പിടികൂടിയശേഷം ഒന്നിച്ച് ചോദ്യം ചെയ്താൽ മാത്രമേ ഇക്കാര്യം ഉറപ്പിക്കാനാകൂ. അതിനിടെ മുഖ്യ പ്രതിയായ മുത്തുകുമാറിനെ (53) ഇന്നലെ കോടതി റിമാൻഡ് ചെയ്തു.
മുത്തുകുമാർ ദിവസങ്ങൾക്ക് മുൻപേ ബിന്ദുമോനെ കൊലപ്പെടുത്തുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു. മക്കളെ സഹോദരിയുടെ വീട്ടിലേക്ക് മാറ്റുകയും സമീപത്തെ വീടുകളിൽ നിന്ന് മൺവെട്ടിയും പാരയും വാങ്ങി കരുതിവയ്ക്കുകയും ചെയ്തത് ഇതിനു തെളിവാണെന്നാണ് നിഗമനം. കൂട്ടുപ്രതികളായ ബിബിൻ, ബിനോയ് എന്നിവരെ പിടികൂടുന്നതിനായി ചങ്ങനാശേരി എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം കോയമ്പത്തൂരിൽ തങ്ങുകയാണ്. രണ്ട് ദിവസത്തിനുള്ളിൽ പ്രതികൾ കുടുങ്ങുമെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |