ന്യൂഡൽഹി:ഏഴാം തവണയും ഗുജറാത്തിൽ ബി.ജെ.പി അധികാരത്തിലേറുമെന്ന് എ.ബി.പി ന്യൂസ് - സി വോട്ടർ സർവേ ഫലം. 182 അംഗ നിയമസഭയിൽ ബി.ജെ.പിക്ക് 135-143 സീറ്റും കോൺഗ്രസ് 36-44 സീറ്റും നേടും. കൊട്ടിഘോഷിച്ച് പ്രചാരണം കൊഴുപ്പിക്കുന്ന ആം ആദ്മി പാർട്ടി വോട്ടു വിഹിതം വർദ്ധിപ്പിക്കുമെങ്കിലും രണ്ട് സീറ്റ് കടക്കില്ലെന്നും റിപ്പോർട്ട് പറയുന്നു. ബി.ജെ.പിയുടെയും കോൺഗ്രസിന്റെയും വോട്ട് വിഹിതമാകും ആപ്പ് ചോർത്തുക.
ബി.ജെ.പി 46.8 ശതമാനം വോട്ട് നേടും. 2017ൽ ഇത് 49.1 ശതമാനമായിരുന്നു. 2017ൽ 44.4 ശതമാനം വോട്ടു നേടിയ കോൺഗ്രസിന് ഇത്തവണ 32.3 ശതമാനത്തിലേക്ക് കൂപ്പുകുത്തും. 1995 മുതൽ ഗുജറാത്തിൽ ബി.ജെ.പിയാണ് അധികാരത്തിലുള്ളത്. ഈ വർഷം അവസാനമാണ് ഗുജറാത്തിൽ തിരഞ്ഞെടുപ്പ്.
ഹിമാചലും ബി.ജെ.പിക്ക്
37-48 സീറ്റുകൾ നേടി ഹിമാചൽ പ്രദേശിലും ബി.ജെ.പി അധികാരം നിലനിറുത്തുമെന്ന് സർവേ പറയുന്നു. കോൺഗ്രസ് 21- 29 സീറ്റ് വരെയാണ് സർവേ പ്രവചിക്കുന്നത്. എന്നാൽ ബി.ജെ.പിയുടെ വോട്ട് വിഹിതം 48.8ൽ നിന്ന് 45.2 ശതമാനമായി കുറയും. കോൺഗ്രസിന്റേത് 41.7ൽ നിന്ന് 33.9 ശതമാനമായി കുറയും. ആംആദ്മി പാർട്ടിക്ക് ഒരു സീറ്റേ ലഭിക്കാൻ സാദ്ധ്യതയുള്ളൂവെന്നും സർവേ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |