കണ്ണൂർ: പാർട്ടി പൊളിറ്റ്ബ്യൂറോയിലെ എന്നും ചിരിക്കുന്ന നേതാവിനെയാണ് കോടിയേരിയുടെ വിയോഗത്തിലൂടെ നഷ്ടപ്പെട്ടതെന്ന് സി.പി.എം അഖിലേന്ത്യാസെക്രട്ടറി സീതാറാംയെച്ചൂരി പറഞ്ഞു. കണ്ണൂർ പയ്യാമ്പലം പാർക്കിൽ കോടിയേരിയുടെ സംസ്‌കാര ചടങ്ങുകൾക്കു ശേഷം നടത്തിയ സർവകക്ഷി അനുശോചനയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കടുത്ത രോഗാവസ്ഥയിലും അദ്ദേഹം പാർട്ടിയെ കുറിച്ചു ചിന്തിക്കുകയും പ്രവർത്തനത്തിൽ മുഴുകുകയുമായിരുന്നു.
ഗുരുതരമായ രോഗം ബാധിച്ചിട്ടും അദ്ദേഹം അതു പാർട്ടി പ്രവർത്തനത്തിൽ കാണിച്ചില്ല. ഇന്ത്യൻ രാഷ്ട്രീയത്തെ കുറിച്ചു ആഴമേറി ചിന്തിച്ച നേതാവായിരുന്നു കോടിയേരിയെന്നും പാർട്ടി നേരിടുന്ന വെല്ലുവിളികളെ കുറിച്ച് അദ്ദേഹം ബോധവാനായിരുന്നുവെന്നും യെച്ചൂരി പറഞ്ഞു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് പ്രത്യേകിച്ച് സി.പി.എമ്മിന് കോടിയേരിയുടെ വിയോഗം കനത്ത നഷ്ടമാണുണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |