ബംഗളൂരു: താഴ്ന്ന ജാതിയിലെ യുവാവിനൊപ്പം മകൾ ഒളിച്ചോടിയെന്ന് ഭയന്ന് പിതാവും മാതാവും സഹോദരനും ജീവനൊടുക്കി. കർണാടകയിലെ ചിക്കബല്ലാപൂർ ജില്ലയിൽ കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. ശ്രീരാമപ്പ (69), സരോജ (55), മനോജ് (25) എന്നിവരാണ് ആത്മഹത്യ ചെയ്തത്. ഹണ്ടിഗനാലാ ഗ്രാമത്തിലെ നിവാസികളാണിവർ.
മകൾ അർച്ചനയെ (28) കാണാനില്ലെന്ന് കാട്ടി ശ്രീരാമപ്പ പൊലീസിൽ പരാതി നൽകിയിരുന്നു. ദളിത് യുവാവിനൊപ്പം മകൾ ഒളിച്ചോടിയതായി സംശയം തോന്നിയ മൂവരും പിന്നാലെ ജീവനൊടുക്കാൻ തീരുമാനിച്ചു. തങ്ങളുടെ മരണത്തിനുത്തരവാദി മകളാണെന്ന് ആത്മഹത്യാകുറിപ്പ് എഴുതിവച്ചിട്ടാണ് മൂവരും മരിച്ചതെന്ന് പൊലീസ് അറിയിച്ചു. മൂന്ന് വർഷമായി യുവാവുമായി അർച്ചന പ്രണയത്തിലായിരുന്നു. മകളെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |