ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലൻസ്‌കിയും റഷ്യൻ അധിനിവേശത്തെക്കുറിച്ച് ഫോണിൽ ചർച്ച നടത്തി. തുടർന്ന് മോദിയെ യുക്രെയിൻ സന്ദർശിക്കാൻ സെലൻസ്‌കി ക്ഷണിച്ചു. റഷ്യയുമായുള്ള ശത്രുത അവസാനിപ്പിച്ച് സമാധാന ചർച്ച പിന്തുടരാൻ മോദി ചർച്ചയിൽ നിർദ്ദേശിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. എന്നാൽ റഷ്യയിൽ നിന്ന് ആണവായുധ ഭീഷണി നേരിടുന്നതായി സെലൻസ്കി മോദിയോട് പറഞ്ഞു.
റഷ്യ പിടിച്ചെടുത്ത പ്രദേശങ്ങളിലെ അഭിപ്രായ വോട്ടെടുപ്പും ചർച്ചയായി. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ - യുക്രെയിൻ പങ്കാളിത്തം ശക്തിപ്പെടുത്തണം. റഷ്യൻ നടപടിയുടെ പശ്ചാതലത്തിൽ സമാധാന ചർച്ച നടക്കില്ല. സമാധാനപരമായ ഒത്തുതീർപ്പിന് യുക്രെയിൻ തയ്യാറാണ്. എന്നാൽ സമാധാന ശ്രമങ്ങളെ റഷ്യ തുരങ്കം വയ്‌ക്കുകയാണെന്നും സെലൻസ്‌കി പറഞ്ഞു. യുക്രെയിന്റെ പരമാധികാരത്തിന് ഇന്ത്യ നൽകുന്ന പിന്തുണയ്‌ക്ക് മോദിയെ സെലൻസ്‌കി നന്ദിയറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |