തിരുവനന്തപുരം: കർഷകരിൽ നിന്നും നെല്ല് സംഭരിച്ച് അരിയാക്കുന്നതിനുള്ള കരാറിൽ കോട്ടയത്തെ സെന്റ് മേരിസ് പാഡി , എറണാകുളത്തെ മണ്ണൂർ അഗ്രോ ടെക്, പാലക്കാട്ടെ പാഡിക്കോ എന്നീ മില്ലുകൾ സപ്ലൈകോയുമായി കരാറിൽ ഏർപ്പെട്ടു.
കൊയ്ത്ത് തുടങ്ങിയതും കൊയ്യാനുള്ളതുമായ നെൽപ്പാടങ്ങളിലെ 9500 ടൺ നെല്ല് സംഭരിക്കുന്നതിനായി ഈ മില്ലുകൾക്ക് അനുമതി നൽകിയതായി മന്ത്രി ജി.ആർ.അനിൽ അറിയിച്ചു.
കൊയ്ത്തു കഴിഞ്ഞ് കെട്ടിക്കിടന്ന പാലക്കാട് ജില്ലയിലെ കാവശ്ശേരി പഞ്ചായത്തിലെ മൂപ്പുപറമ്പ് , തൃശ്ശൂർ ജില്ലയിലെ വിൽവട്ടം, അയ്യന്തോൾ എന്നീ പഞ്ചായത്തുകളിലെ വില്ലടം, വിയ്യൂർ, കോട്ടേപ്പാടം, ആര്യമ്പാടം എന്നീ പാടശേഖരങ്ങളിൽ നിന്നും ആലപ്പുഴ ജില്ലയിലെ കരിവാറ്റ, എടത്വ, പുന്നപ്ര എന്നീ പഞ്ചായത്തുകളിലെ ഈഴംകരി , ഇടശ്ശേരി വരമ്പിനകം, അഞ്ഞുറ്റുപ്പാടം എന്നീ പാടശേഖരങ്ങളിൽ നിന്നും ആകെ 560 ടൺ നെല്ല് സംഭരിച്ചിട്ടുണ്ട്. കൂടുതൽ മില്ലുകൾ സപ്ലൈകോയുമായി കരാറിൽ ഏർപ്പെടുമെന്നാണ് പ്രതീക്ഷ.
94706 കർഷകർ നെല്ല് സംഭരിക്കാൻ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |