ന്യൂഡൽഹി: മ്യാൻമറിൽ സായുധ സംഘം ബന്ദികളാക്കിയ ഐ.ടി പ്രൊഫഷണലുകളെയെല്ലാവരെയും സുരക്ഷിതമായി രാജ്യത്ത് എത്തിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. നടപടികൾ പുരോഗമിക്കുകയാണെന്നും ഇന്നലെ 13 തമിഴ്നാട് സ്വദേശികളെയും 3 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുള്ളവരെയും മോചിപ്പിച്ചെന്നും ആദ്യഘട്ടത്തിൽ ഇരുപതിലധികം പേരെ രക്ഷപ്പെടുത്തിയിരുന്നുവെന്നും മന്ത്രി അറിയിച്ചു.
ഇന്ത്യൻ സ്ഥാനപതിയുമായി ആശയവിനിമയം നടത്തുന്നുണ്ട്. അവർ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഡാറ്റ എൻട്രി ജോലിക്കെന്ന പേരിൽ മ്യാൻമറിൽ എത്തിച്ചവരെ തട്ടിക്കൊണ്ടുപോയി സൈബർ കുറ്റകൃത്യങ്ങൾക്കായി ഉപയോഗിക്കുകയായിരുന്നു. ഇന്നലെ രക്ഷപ്പെടുത്തിയ 16 പേരും സ്വദേശങ്ങളിലെത്തിയതായി വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി ട്വീറ്റ് ചെയ്തു. മ്യാൻമറിലെ മ്യാവാഡിയിൽ നിന്നാണ് ഇവരെ രക്ഷിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |