ടോക്കിയോ: ജപ്പാന് മുകളിലൂടെ മുന്നറിയിപ്പില്ലാതെ ബാലിസ്റ്റിക് മിസൈൽ പറത്തി ആശങ്ക സൃഷ്ടിച്ച് ഉത്തര കൊറിയ. ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ 7.22 ന് ജപ്പാനിലെ ആവോമോറി പ്രവിശ്യയ്ക്ക് മുകളിലൂടെ 22 മിനിറ്റ് പറന്ന മിസൈൽ 4,500 കിലോമീറ്റർ സഞ്ചരിച്ച ശേഷം പസഫിക് സമുദ്രത്തിൽ പതിച്ചു. മറ്റൊരു പാതയിലൂടെ സഞ്ചരിച്ചിരുന്നെങ്കിൽ യു.എസിന്റെ അധീനതയിലുള്ള ദ്വീപായ ഗുവാമിൽ പതിക്കാൻ ശേഷിയുള്ള മിസൈലായിരുന്നു ഇതെന്നാണ് നിഗമനം. പരിക്കോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തിന് പിന്നാലെ പൗരൻമാർക്ക് ജപ്പാൻ ജാഗ്രതാ നിർദ്ദേശം നൽകി. 2017ന് ശേഷം ഇതാദ്യമായാണ് ഉത്തര കൊറിയ ജപ്പാന് മുകളിലൂടെ മിസൈൽ പറത്തുന്നത്. വിക്ഷേപണം അക്രമ സ്വഭാവമാണെന്ന് ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ പറഞ്ഞു. യു.എസ് പ്രസിഡന്റ് ജോ ബൈഡനും മിസൈൽ വിക്ഷേപണത്തെ അപലപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |