കുമളി:മുള്ളൻപന്നിയെ കുരുക്ക് വച്ച് പിടിച്ച് ഇറച്ചിയാക്കിയ കേസിൽ കുമളിയിൽ 2 പേർ വനപാലകരുടെ പിടിയിലായി.
വണ്ടിപ്പെരിയാർ പോപ്പ്‌സൺ എസ്റ്റേറ്റിൽ കുമരേശൻ അയ്യപ്പൻ, ഇയാളുടെ ബന്ധു ഇഞ്ചിക്കാട് എസ്റ്റേറ്റ് ലയത്തിൽ രതീഷ് രാമൻ എന്നിവരാണ് പിടിയിലായത്. വണ്ടിപ്പെരിയാർ ഇഞ്ചിക്കാട് എസ്റ്റേറ്റ് ലയത്തിലെ തേയില തോട്ടത്തിൽ നിന്നുമാണ് മുള്ളൻ പന്നിയെ കുരുക്ക് വച്ച് പിടിച്ചത്. രതീഷിന്റെ വീട്ടിൽ നിന്ന് 8 കിലോഗ്രാം മുള്ളൻ പന്നിയുടെ ഇറച്ചിയും 1050 ഗ്രാം ജഡാ അവശിഷ്ടങ്ങൾ, ഇറച്ചി സൂക്ഷിച്ച ചെരുവം, കത്തി, മുള്ളൻ പന്നിയെ കൊല്ലാൻ ഉപയോഗിച്ച കുരുക്ക്, പ്ലയർ എന്നിവ വനം വകുപ്പ് കണ്ടെത്തി. റേഞ്ച് ഓഫീസർ എ. അനിൽകുമാർ ,ഫോറസ്റ്റ് ഓഫീസർ പി.കെ വിനോദ്, ജെ വിജയകുമാർ , ബി.കെ മഞ്ചേഷ്, എം.സതീശൻ ,വി.എസ് മനോജ്, ഇ. ഷൈജുമോൻ തുടങ്ങിയവർ പരിശോധനകൾക്ക് നേതൃത്വം നൽകി.കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന അന്വേഷണവും വനം വകുപ്പ് പരിശോധിക്കുന്നു. നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |