ന്യൂഡൽഹി: വടക്കഞ്ചേരി ബസ് അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മരിച്ചവരുടെ കുടുംബത്തിന് അദ്ദേഹം രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50,000രൂപ നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
PM @narendramodi has expressed grief on the loss of lives due to an accident in Kerala’s Palakkad district. He extends condolences to the bereaved families and prays for a quick recovery of the injured.
— PMO India (@PMOIndia) October 6, 2022
'അപകടത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമുവും ദുഃഖം രേഖപ്പെടുത്തി. സ്കൂൾ കുട്ടികളുടെ വിലപ്പെട്ട ജീവനാണ് നഷ്ടമായിരിക്കുന്നത്. മരിച്ചവരുടെ കുടുംബത്തിന് അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ അതിവേഗം സുഖം പ്രാപിക്കട്ടം.'- രാഷ്ട്രപതി ട്വിറ്ററിൽ കുറിച്ചു.
I feel extremely sad to know about a heart-wrenching tragedy in Palakkad, Kerala, where we have lost precious lives of school children and others. My heartfelt condolences to bereaved families. I pray for speedy recovery of the injured.
— President of India (@rashtrapatibhvn) October 6, 2022
ബുധനാഴ്ച അർദ്ധരാത്രി പന്ത്രണ്ടരയോടെയാണ് പാലക്കാട് വടക്കഞ്ചേരിയിൽ വച്ച് സ്കൂൾ കുട്ടികളുമായി വിനോദസഞ്ചാരത്തിന് പോയ ബസ് കെഎസ്ആർടിസി ബസിന് പിന്നിലേയ്ക്ക് ഇടിച്ചുകയറി അപകടമുണ്ടായത്. എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയസ് വിദ്യാനികേതൻ സ്കൂളിൽനിന്ന് ഊട്ടിയിലേക്ക് 42 വിദ്യാർഥികളും അഞ്ച് അദ്ധ്യാപകരുമായി പോയ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിലിടിച്ച് ചതുപ്പിലേക്കു മറിയുകയായിരുന്നു. അഞ്ച് കുട്ടികളും ഒരു അദ്ധ്യാപകനും മൂന്ന് കെഎസ്ആർടിസി യാത്രക്കാരുമാണ് മരിച്ചത്. അപകടത്തിൽ ആകെ 60 പേർക്ക് പരിക്കേറ്റു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |