പാലക്കാട്: വടക്കഞ്ചേരിയിൽ വിദ്യാർത്ഥികൾ അടക്കംഒ മ്പതുപേരുടെ മരണത്തിനിടയാക്കിയ ടൂറിസ്റ്റ്ബസിലെസ്പീഡ് ഗവർണറിൽ മാറ്റംവരുത്തിയിരുന്നതായി കണ്ടെത്തി. ബസ് അമിതവേഗത്തിലായിരുന്നുവെന്നും വേഗംകൂട്ടാനായി വാഹനത്തിലെ സ്പീഡ് ഗവർണർ സംവിധാനത്തിൽ മാറ്റംവരുത്തിയെന്ന് കണ്ടെത്തിയതായും ട്രാൻസ്‌പോർട്ട് കമ്മിഷണർ എസ്.ശ്രീജിത്ത് പറഞ്ഞു.
കിലോമീറ്ററിൽ മാറ്റം വരുത്തിയാണ് ക്രമക്കേട് നടത്തിയതെന്നും നിയമം ലംഘിച്ച് പല ഫിറ്റിംഗുകളും നടത്തിയിട്ടുണ്ടെന്നും ട്രാൻസ്‌പോർട്ട് കമ്മിഷണർ വ്യക്തമാക്കി. .അപകടത്തിന് തൊട്ടുമുമ്പ് ബസ് അമിത വേഗതയിലാണെന്ന് ചൂണ്ടിക്കാട്ടി ബസുടമയുടെ മൊബൈൽ ഫോണിലേക്ക് രണ്ട് തവണ സന്ദേശം എത്തിയിരുന്നു. അപകടമുണ്ടാകുമ്പോൾ ബസ് 97 കിലോമീറ്റർ വേഗതയിലായിരുന്നു. ഈ വാഹനത്തിലെ സ്പീഡ് ഗവർണർ സംവിധാനത്തിൽ പരമാവധി 80 കിലോമീറ്റർ വേഗമാണ് കമ്പനി നിശ്ചയിച്ചിരുന്നത്. എന്നാൽ 100 കിലോമീറ്റർ വരെ വേഗത്തിൽ പോകാവുന്ന വിധത്തിൽ അതിൽ മാറ്റംവരുത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയതായും ശ്രീജിത്ത് പറഞ്ഞു.
ബസിന്റെ ഫിറ്റ്നസ് റദ്ദാക്കുമെന്നും ട്രാൻസ്‌പോർട്ട് കമ്മിഷണർ വ്യക്തമാക്കി. മാത്രമല്ല ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുകയും ചെയ്യും.. മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനാ വേളയിൽ പെട്ടെന്ന് അഴിച്ചുമാറ്റാവുന്ന തരത്തിലാണ് പല ബസുകളിലും ഇപ്പോൾ എക്സ്ട്രാ ഫിറ്റിംഗ്‌സുകൾ ഘടിപ്പിക്കുന്നത്. പരിശോധനാ സമയത്ത് അഴിച്ചുമാറ്റിയശേഷം പിന്നീട് വീണ്ടും ഇവ ഘടിപ്പിച്ചാണ് പല ബസുകളും ഓടുന്നത്. ഇതിനുപുറമേ ബസുകളിൽ വേഗപരിധി മറികടക്കാൻ കൃത്രിമം കാണിക്കുന്നത് കണ്ടെത്താൻ പരിശോധന വ്യാപകമാക്കുമെന്നും കുറ്റക്കാർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും ട്രാൻസ്‌പോർട്ട് കമ്മിഷണർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |