കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ സ്ഥിര തമാസമാക്കിയ ഇന്ത്യൻ വംശജരായ നാലംഗ കുടുംബത്തെ അക്രമികൾ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി. പഞ്ചാബ്, ഹോഷിയാർപൂർ ഹർസി സ്വദേശികളായ അമൻദീപ് സിംഗ് (39), സഹോദരൻ ജസ്ദീപ് സിംഗ് (36), ഭാര്യ ജസ്ലീൻ കൗർ (27), എട്ട് മാസം പ്രായമുള്ള മകൾ അരൂഹി എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കൊടും കുറ്റവാളിയായ ജീസസ് മാനുവൽ സൽഗാഡോയെ (48) പൊലീസ് അറസ്റ്റു ചെയ്തു. ആത്മഹത്യയ്‌ക്ക് ശ്രമിച്ച ഇയാൾ ഇപ്പോൾ ചികിത്സയിലാണ്.
തോക്കു ചൂണ്ടിയാണ് അക്രമിസംഘം തിങ്കളാഴ്ചയാണ് മെഴ്സ്ഡ് കൗണ്ടിയിൽ നിന്ന് ഇവരെ ട്രക്കിൽ തട്ടിക്കൊണ്ടുപോയത്. അതിനിടെ അമൻദീപ് സിംഗിന്റെ കാർ ഉപേക്ഷിച്ച നിലയിൽ പൊലീസ് കണ്ടെത്തിയിരുന്നു. പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിക്കൊണ്ടു പോകലിന്റെ ചുരുളഴിഞ്ഞത്. തുടർന്ന് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇന്നലെ വൈകിട്ട് മൃതദേഹങ്ങൾ കണ്ടെത്തിയത്.
16 വർഷം മുമ്പാണ് അമൻദീപ് സിംഗിന്റെ പിതാവ് ഡോ. രൺധീർ സിംഗും ഭാര്യ കിർപാൽ കൗറും പഞ്ചാബിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയത്. സംഭവം നടക്കുമ്പോൾ ഡോ. രൺധീർ സിംഗും ഭാര്യ കിർപാൽ കൗറും ഋഷികേശിൽ തീർത്ഥാടനത്തിലായിരുന്നു. അതിനിടെയാണ് മക്കളെയടക്കം തട്ടിക്കൊണ്ടു പോയ വിവരമറിഞ്ഞത്. തുടർന്ന് ഇരുവരും ഉടൻ യു.എസിലേക്ക് മടങ്ങിയിരുന്നു.
മാനുവൽ കൊടും ക്രിമിനൽ
ഇന്ത്യൻ കുടുംബത്തിൽ അറസ്റ്റിലായ പ്രതി ജീസസ് മാനുവൽ സൽഗാഡോ മുമ്പും കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടെന്ന് പൊലീസ്. 17 വർഷം മുമ്പ് ഇയാൾ സമാനമായ കുറ്റകൃത്യം ചെയ്തിരുന്നു. ഇതേത്തുടർന്ന് ഇയാൾ എട്ട് വർഷം ജയിൽവാസം അനുഭവിച്ചു,
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |