പാലക്കാട്: ബസിന്റെ വേഗം കൂടിയപ്പോൾ, അപകടത്തിന് മുമ്പ് ബസുടമയ്ക്ക് രണ്ടുവട്ടം അലാറമെത്തിയെന്ന് ട്രാൻസ്‌പോർട്ട് കമ്മിഷണർ എസ്.ശ്രീജിത്ത് പറഞ്ഞു. രാത്രി 10.18നും 10.56നുമായിരുന്നു അത്. ബസിലുണ്ടായിരുന്ന വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിംഗ് സംവിധാനത്തിലൂടെയാണ് (വി.എൽ.ടി.ഡി) അലാറം നൽകുന്നത്. ബസിൽ ഘടിപ്പിച്ചിരുന്ന സ്പീഡ് ഗവർണറിൽ മാറ്റം വരുത്തിയതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു. അപകടത്തിന്റെ പശ്ചാത്തലത്തിൽ വേഗതാ പരിശോധന കർശനമാക്കും. അപകടത്തിനിടയാക്കിയ ബസിന്റെ ഫിറ്റ്നെസും ഡ്രൈവറുടെ ലൈസൻസും റദ്ദാക്കുമെന്ന് മോട്ടോർ വാഹനവകുപ്പ് അധികൃതർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |