ബംഗളൂരു: കർണാടകയിലെ ബിദാർ ജില്ലയിലെ ദസറ ഘോഷയാത്രയ്‌ക്കിടെ മഹ്മൂദ് ഗവാൻ മദ്രസയിലേക്ക് ഇരച്ചു കയറി ജനക്കൂട്ടം പൂജ നടത്തി. മുദ്രാവാക്യം വിളികളുമായി മദ്രസയിൽ കടന്ന ഇവർ കെട്ടിടത്തിന്റെ ഒരു മൂലയിലാണ് പൂജ നടത്തിയത്. സംഭവത്തിൽ ഒമ്പത് പേർക്കെതിരെ പൊലീസ് കേസെടുത്തെങ്കിലും ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഇന്നലെ വൈകിട്ടാണ് ജനക്കൂട്ടം മദ്രസയുടെ പൂട്ട് തകർത്തതെന്ന് പൊലീസ് പറഞ്ഞു. അക്രമികൾ മദ്രസയുടെ കോണിപ്പടിയിൽ നിന്ന് 'ജയ് ശ്രീറാം' വിളിക്കുകയും ചെയ്തു. മദ്രസയിൽ പൂജ നടത്തുന്നുതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.
സംഭവത്തെ അപലപിച്ച മുസ്ലീം സംഘടനകൾ അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഇല്ലാത്തപക്ഷം ജുംആ നമസ്‌കാരത്തിന് ശേഷം പ്രതിഷേധം സംഘടിപ്പിക്കുമെന്ന് മുന്നറിയിപ്പും നൽകി. ബി.ജെ.പി സംസ്ഥാനത്തെ വർഗീയ പരീക്ഷണങ്ങൾക്കായി മാറ്റുകയാണെന്ന ആരോപണവും ഉയർന്നു. 1460ൽ നിർമ്മിച്ച മഹ്മൂദ് ഗവാൻ മദ്രസ ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യയുടെ കീഴിലുള്ളതാണ്. ദേശീയ പ്രാധാന്യമുള്ള സ്മാരകങ്ങളുടെ പട്ടികയിലും മദ്രസ ഉൾപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |