കൊല്ലം: അപകടത്തിൽ പരിക്കേറ്റ് വടക്കഞ്ചേരി ഇ.കെ.നായനാർ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയശേഷം മുങ്ങിയ ടൂറിസ്റ്റ് ബസ് ഡ്രൈവർഎറണാകുളം പെരുമ്പടവം, പൂക്കോട്ടിൽ വീട്ടിൽ ജോമോൻ എന്ന ജോജോ പത്രോസിനെ (48) പൊലീസ് പിടികൂടിയത് മൊബൈൽ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ. ഇയാൾ കാറിൽ കൊല്ലത്തേക്കുള്ള യാത്രയിലാണെന്ന് മനസിലാക്കി വടക്കഞ്ചേരി പൊലീസും പിന്തുടർന്നിരുന്നു.
അതിനിടെ ചവറ സി.ഐ യു.പി.വിപിൻകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ വൈകിട്ട് 3.50 ഓടെ ചവറ നല്ലേഴത്ത് മുക്കിൽ വച്ച് ഇയാളെയും കാറിലുണ്ടായിരുന്ന മൂന്ന് സുഹൃത്തുക്കളേയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. വടക്കഞ്ചേരി പൊലീസ് വിളിക്കുമ്പോൾ ഹാജരാകണമെന്ന നിബന്ധനയോടെ സുഹൃത്തുക്കളെ രാത്രിയോടെ വിട്ടയച്ചു. താൻ വർഷങ്ങളായി വാഹനം ഓടിക്കുകയാണെന്നും തന്റെ അശ്രദ്ധയല്ല അപകടകാരണമെന്നും പ്രാഥമിക ചോദ്യം ചെയ്യലിൽ ജോമോൻ പൊലീസിനോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |