ന്യൂഡൽഹി: മറ്റു മതങ്ങളിലേക്ക് പരിവർത്തനം ചെയ്തവർക്കുള്ള പട്ടികജാതി സംവരണം സംബന്ധിച്ച് പരിശോധിക്കാൻ കേന്ദ്രസർക്കാർ സമിതിയെ നിയോഗിച്ചു. സുപ്രീംകോടതി റിട്ട. ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ അദ്ധ്യക്ഷനായ സമിതിയിൽ ഡോ. ആർ.കെ. ജെയിൻ, പ്രൊഫ. സുഷ്‌മ യാദവ് എന്നിവരും അംഗങ്ങളാണ്.
ഹിന്ദു, സിഖ്, ബുദ്ധമതങ്ങൾ അല്ലാതെ മറ്റു മതങ്ങളിൽ പെട്ടവർക്കൊന്നും പട്ടികജാതി പദവിക്ക് അർഹതയില്ലെന്നാണ് 1950ലെ പ്രസിഡൻഷ്യൽ ഉത്തരവിൽ പറയുന്നത്.. ചരിത്രപരമായി പട്ടികജാതിക്കാർ ആയിരിക്കുകയും ഈ ഉത്തരവിൽ പറയാത്ത മറ്റു മതങ്ങളിലേക്ക് പരിവർത്തനം ചെയ്യുകയും ചെയ്യപ്പെട്ടവരുടെ പട്ടികജാതി പദവി സംബന്ധിച്ചാണ് സമിതി പരിശോധന നടത്തുക. മുസ്ലിം, ക്രിസ്ത്യൻ മതങ്ങളിലേക്ക് പരിവർത്തനം ചെയ്യപ്പെട്ട ദളിതുകൾ പട്ടികജാതി പദവി ആവശ്യുപ്പെടുന്നുണ്ട്.
എന്നാൽ ബി.ജെ.പി ഇതിന് എതിരാണ്. പുതിയ വിഭാഗങ്ങൾക്കും പട്ടികജാതി പദവി നൽകുകയാണെങ്കിൽ അതുണ്ടാക്കുന്ന അനന്തരഫലങ്ങളും സമിതി പരിശോധനയ്ക്ക് വിധേയമാക്കും. മതം മാറിയ ശേഷം ആചാരം. പാരമ്പര്യം. സാമൂഹ്യവിവേചനം, ദാരിദ്ര്യാവസ്ഥ എന്നിവയിൽ ഉണ്ടായ മാറ്റം സമിതി പരിശോധിക്കും. ഇതുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങളും സമിതിക്ക് പരിശോധിക്കാമെന്ന് സാമൂഹ്യ നീതി മന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നു .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |