മല്ലപ്പള്ളി : പെരുമ്പെട്ടി പുളിവേലിൽ വീട്ടിൽ പി.വി.ജോസഫ് എന്ന കൊച്ചുബേബിച്ചന് 84 കഴിഞ്ഞു. പ്രായത്തെ വെല്ലുവിളിച്ച് പൊയ്ക്കാലുകളിലാണ് ഇപ്പോഴും അദ്ദേഹത്തിന്റെ യാത്ര. പൊയ്ക്കാലിൽ നടക്കുന്ന കൊച്ചുബേബിച്ചൻ പെരുമ്പെട്ടിക്കാർക്ക് കൗതുകമല്ല. എത്രയോ കാലമായി ഇൗ യാത്ര അവർ കാണുന്നു.
ഒൻപതടി നീളമുള്ള രണ്ട് മരക്കൊമ്പുകൾ കൊണ്ടു നിർമ്മിച്ചതാണ് പൊയ്ക്കാലുകൾ. ചെറുപ്രായത്തിൽ കൗതുകത്തിന് വേണ്ടിയാണ് പൊയ്ക്കാൽ നടത്തം അഭ്യസിച്ചത്. പിന്നീട് അത് ശീലമായി. സ്വാഭാവികമായി നടക്കാൻ കഴിയുമായിരുന്നിട്ടും പൊയ്ക്കാലിനെ ആശ്രയിക്കുന്നത് എന്തിനെന്ന ചോദ്യത്തിന് കൊച്ചുബേബിച്ചന്റെ മറുപടി ഇങ്ങനെ :" പണ്ടുമുതലുള്ള ശീലം. മാത്രവുമല്ല, കാടുകയറിക്കിടക്കുന്ന പറമ്പിലൂടെ ഇഴജന്തുക്കളെ ഭയക്കാതെ സഞ്ചരിക്കുകയും ചെയ്യാം"
ഇടക്കാലത്ത് പൊയ്ക്കാൽ നടത്തം നിറുത്താൻ നോക്കിയെങ്കിലും
കൊച്ചുമക്കളുടെ ആവശ്യപ്രകാരം വീണ്ടും തുടരുകയായിരുന്നു.
ദിവസവും 5 കിലോമീറ്ററിലധികം റോഡിലൂടെയും പുരയിടത്തിലൂടെയും ഇങ്ങനെ നടക്കുന്നുണ്ട് . ഭാര്യ മേരിക്കുട്ടിയും മക്കളും പൊയ്ക്കാൽ നടത്തത്തിന് പിന്തുണയുമായുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |