ന്യൂഡൽഹി: ശിവസേനയുടെ പേരും ചിഹ്നവും ആർക്കു ലഭിക്കും എന്ന പോരാട്ടം നടക്കുന്നതിനിടെ അമ്പും വില്ലും ചിഹ്നത്തിനായി അവകാശമുന്നയിക്കാൻ ഷിൻഡെ വിഭാഗത്തിന് അർഹതയില്ലെന്ന് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചു. ഏക്നാഥ് ഷിൻഡെയും കൂട്ടരും സ്വമേധയാ സേന വിട്ടു പോയവരാണെന്നും താക്കറെ പക്ഷം അറിയിച്ചു. അന്ധേരി ഈസ്റ്റ് സെഗ്‌മെന്റിൽ വരാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിനായുള്ള ചിഹ്നത്തിൽ അവകാശ വാദമുന്നയിച്ച് ഷിൻഡെ പക്ഷം തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരുന്നു. ഇതിൽ പ്രതികരിക്കാൻ കമ്മിഷൻ ഉദ്ദവ് പക്ഷത്തോട് ആവശ്യപ്പെട്ടിരുന്നതു പ്രകാരമാണ് താക്കറെയുടെ മറുപടി. ശിവസേന ഉദ്ധവ് പക്ഷമാണോ ഷിൻഡെ പക്ഷമാണോ എന്ന് തീരുമാനിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ബി.ജെ.പി പിന്തുണയോടെ ഏക്നാഥ് ഷിൻഡെ ജൂണിലാണ് മുഖ്യമന്ത്രി പദത്തിലെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |