കൊച്ചി: ഇന്ത്യയുടെ വിദേശ നാണയശേഖരം സെപ്തംബർ 30ന് അവസാനിച്ചവാരം 485.4 കോടി ഡോളർ ഇടിഞ്ഞ് 53,266.4 കോടി ഡോളറിലെത്തിയെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. 2020 ജൂലായ് 24ന് ശേഷമുള്ള ഏറ്റവും താഴ്ചയാണിത്. കഴിഞ്ഞ സെപ്തംബർ 23ന് അവസാനിച്ച ആഴ്‌ചയിൽ ശേഖരം 813.4 കോടി ഡോളർ ഇടിഞ്ഞിരുന്നു.
ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ചയുടെ ആക്കംകുറയ്ക്കാൻ ശേഖരത്തിൽ നിന്ന് റിസർവ് ബാങ്ക് വൻതോതിൽ ഡോളർ വിറ്റഴിക്കുന്നതാണ് ശേഖരം കുത്തനെ കുറയാൻ മുഖ്യകാരണം. 2021 സെപ്തംബറിലെ 64,245.3 കോടി ഡോളറാണ് ഇന്ത്യയുടെ വിദേശ നാണയശേഖരത്തിന്റെ എക്കാലത്തെയും ഉയരം.
സെപ്തംബർ 30ന് സമാപിച്ച ആഴ്ചയിൽ വിദേശ നാണയ ആസ്‌തി (എഫ്.സി.എ) 440.6 കോടി ഡോളർ താഴ്‌ന്ന് 47,280.7 കോടി ഡോളറായി. കരുതൽ സ്വർണശേഖരം 28.1 കോടി ഡോളർ ഇടിഞ്ഞ് 3,760.5 കോടി ഡോളറിലെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |