@ആറുപേർ റിമാൻഡിൽ
വൈത്തിരി: തമിഴ്നാട് സ്വദേശിനിയായ യുവതിയെ ജോലി വാഗ്ദാനം ചെയ്ത് കൂട്ടമാനഭംഗത്തിനിരയാക്കിയതായി പരാതി. ആറുപേർ പൊലീസ് പിടിയിലായി. വൈത്തിരി,ലക്കിടി എന്നിവിടങ്ങളിലെ സ്വകാര്യ റിസോർട്ടുകളിലെത്തിച്ചാണ് പീഡിപ്പിച്ചത്. മുഖ്യപ്രതി പേരാമ്പ്ര സ്വദേശി കാപ്പുമ്മൽ റിയാസിനെ(മുജീബ് -33)ഇന്നലെ രാവിലെ കർണാടകയിൽ നിന്നു പിടികൂടി. അഞ്ചു പേരെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. വൈത്തിരി താളിപ്പുഴ സ്വദേശി അനസ് (36), വടകര വില്യാപ്പള്ളി സ്വദേശി ഷാജഹാൻ (42), തിരുവനന്തപുരം സ്വദേശിനി മഞ്ജു ( ഭദ്ര -33) തമിഴ്നാട് സ്വദേശിനി ശരണ്യ (33), മേപ്പാടി സ്വദേശി ഷാനു (ഷാനവാസ്-28) എന്നിവരാണ് കഴിഞ്ഞദിവസം അറസ്റ്റിലായത്. രണ്ടുപേർ ഒളിവിലാണ്. കൽപ്പറ്റ ഡിവൈ.എസ്.പി ജേക്കബിനാണ് അന്വേഷണചുമതല. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |