തിരുവനന്തപുരം: കൊല്ലം ശങ്കേഴ്സ് ജംഗ്ഷനു സമീപം പെട്ടിഓട്ടോ അഭയമാക്കിയ തിരുവനന്തപുരം സ്വദേശി നസീറിന്റെ മക്കളെ സർക്കാർ സംരക്ഷിക്കുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. വനിത ശിശുവികസന വകുപ്പ് ഡയറക്ടർക്ക് മന്ത്രി ഇതുസംബന്ധിച്ച നിർദ്ദേശം നൽകി. കുട്ടികളുടെ സംരക്ഷണവും വിദ്യാഭ്യാസവും സർക്കാർ ഏറ്റെടുക്കും. കുട്ടികളുടെ ദുരിതം ശ്രദ്ധയിൽപ്പെട്ടതോടെയാണ് മന്ത്രിയുടെ ഇടപെടലുണ്ടായത്. കൊല്ലം സി.ഡബ്ല്യു.സി ചെയർമാനും അംഗങ്ങളും ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറും സ്ഥലം സന്ദർശിച്ച് നസീറിനേയും മക്കളേയും നേരിൽക്കണ്ട് സംസാരിച്ചു. കുട്ടികളെ ജെ.ജെ ആക്ട് അനുസരിച്ച് കൊല്ലത്തെ അംഗീകൃത ചിൽഡ്രൻസ് ഹോമിലേക്ക് ഉടൻ മാറ്റും. രണ്ട് ആൺകുട്ടികളും ഒരു പെൺകുട്ടിയുമാണുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |