ന്യൂഡൽഹി:കഴിഞ്ഞ രണ്ട് ദിവസമായി ഡൽഹിയിൽ കനത്ത മഴ. 15 വർഷത്തിന് ശേഷം ഈ സീസണിലെ കനത്ത മഴയാണ് രണ്ട് ദിവസങ്ങളിലായി പെയ്തത്. ഇതിനെ തുടർന്ന് ദേശീയ തലസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. വെള്ളക്കെട്ടിനും വലിയ ഗർത്തങ്ങൾക്കും കനത്ത മഴ കാരണമായെങ്കിലും പ്രദേശവാസികൾക്ക് നല്ല കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. ഡൽഹിയിൽ പല പ്രദേശങ്ങളിലും വെള്ളം കയറി. 2007 ന് ശേഷമുള്ള ഏറ്റവും വലിയ മഴയെ തുടർന്ന് താപനില റെക്കാർഡ് നിലയിലേക്ക് താണു. 10 പോയിന്റ് കുറഞ്ഞ് 20.8 ഡിഗ്രി സെൽഷ്യസിലെത്തി. തുടർച്ചയായി രണ്ടാം ദിവസവും മഴ പെയ്തതിനെ തുടർന്ന് ദേശീയ തലസ്ഥാനത്തെ വായുവിന്റെ നില തൃപ്തികരമായ നിലയിലെത്തി. ഇന്നലെ വായു ഗുണനിലവാരസൂചിക 54 ആയി. ഇത് മെച്ചപ്പെട്ട വിഭാഗത്തിൽ പെടുന്നതാണ്.
ഡൽഹിക്ക് പുറമെ മഥുര, ജയ്പൂർ, ഉദയ്പൂർ, കോട്ട, ഭരത്പൂർ തുടങ്ങിയ പ്രദേശങ്ങളിലും മഴ ലഭിച്ചു. ഉത്തരാഖണ്ഡിലും ഹരിയാനയിലെ പൽവാൽ, നൂഹ് ,ഹോദൽ, യു.പിയിലെ മുസാഫർനഗർ, മൊറാദാബാദ്, അലിഗഡ്, കസ്ഗഞ്ച്, ഹത്രാസ് എന്നിവിടങ്ങളിലും മഴ പെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |