കോട്ടയം: തലയോലപ്പറമ്പിൽ കാറിൽ കടത്താൻ ശ്രമിച്ച കഞ്ചാവും എം.ഡി.എം.എയുമായി രണ്ട് പേർ പിടിയിൽ. കാണക്കാരി മങ്കുഴക്കൽ രഞ്ജിത്ത് (26), ആർപ്പൂക്കര വില്ലൂന്നി ചിറക്കൽതാഴെ കെൻസ് (28) എന്നിവരെയാണ് തലയോലപ്പറമ്പ് പൊലീസ് അറസ്റ്റുചെയ്തത്. മൂന്ന് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 92.340 കിലോഗ്രാം കഞ്ചാവും 1.3 ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തു.
എറണാകുളം ഭാഗത്ത് നിന്നു വന്ന കാർ വെട്ടിക്കാട്ടുമുക്ക് ജംഗ്ഷനിൽ എത്തിയപ്പോൾ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും പൊലീസും കൈ കാണിച്ചെങ്കിലും നിറുത്തിയില്ല. തലയോലപ്പറമ്പ് ദേവസ്വം ബോർഡ് കോളേജിന് സമീപം പ്രതികൾ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കൊങ്ങിണിമുക്കിൽ പൊലീസ് ജീപ്പ് വട്ടംവച്ച് പിടികൂടുകയായിരുന്നു. ഡിക്കിയിലും പിൻസീറ്റിലുമായി ചാക്കിൽ പൊതികളാക്കിയായിരുന്നു കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. ഉറവിടം കണ്ടെത്താൻ പ്രതികളെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |