മോസ്കോ : യുക്രെയിനിൽ തിരിച്ചടികൾ നേരിടുന്ന പശ്ചാത്തലത്തിൽ റഷ്യയിൽ ഇന്ന് പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ അദ്ധ്യക്ഷതയിൽ സുരക്ഷാ സമിതിയോഗം ചേരുമെന്ന് റിപ്പോർട്ട്. ക്രെംലിൻ വക്താവ് ഡിമിട്രി പെസ്കൊവ് ആണ് ഇക്കാര്യം അറിയിച്ചത്.
റഷ്യയെയും ക്രൈമിയൻ ഉപദ്വീപിനെയും ബന്ധിപ്പിക്കുന്ന കെർച്ച് കടൽപ്പാലത്തിൽ ശനിയാഴ്ച സ്ഫോടനമുണ്ടായതിന് പിന്നാലെയാണ് യോഗം. റഷ്യയെ സംബന്ധിച്ചിടത്തോളം ഏറെ ഗൗരവതരമായ വിഷയമാണ് പാലത്തിലെ സ്ഫോടനം. യൂറോപ്പിലെ ഏറ്റവും വലുത് കൂടിയായ ഈ പാലം ഉദ്ഘാടനം ചെയ്തത് പുട്ടിൻ ആണ്.
19 കിലോമീറ്റർ നീളമുള്ള പാലത്തിൽ ഒരു ട്രക്ക് പൊട്ടിത്തെറിക്കുകയും പിന്നാലെ പാലത്തിന്റെ ഒരു ഭാഗം തകരുകയുമായിരുന്നു. തെക്കൻ യുക്രെയിനിലെ സൈനിക നടപടികൾക്ക് വേണ്ട ആയുധങ്ങളും മറ്റും ഈ പാലത്തിലൂടെയാണ് റഷ്യ എത്തിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |