പത്തനംതിട്ട: നരബലിക്കായി കൊലപ്പെടുത്തിയ പദ്മയുടെ മൃതദേഹാവശിഷ്ടങ്ങൾ മറവു ചെയ്യാൻ കുഴിയെടുത്തത് ഇലന്തൂർ കാരംവേലിൽ താഴത്തേതിൽ വീട്ടിൽ ബേബിയാണ്. കൂലിപ്പണിക്കാരനായ ബേബിയെ കുഴിയെടുക്കാൻ വിളിച്ചുവരുത്തിയത് ഭഗവൽ സിംഗ്. മാലിന്യം ഇട്ടുമൂടാൻ കുഴി വേണമെന്ന് രണ്ടരയാഴ്ച മുൻപ് ഭഗവൽസിംഗ് തന്നോട് ആവശ്യപ്പെട്ടിരുന്നതായി ബേബി പറഞ്ഞു.
പന്നികളുടെ ശല്യമുണ്ടെന്നും ,വീട്ടിലെ വേസ്റ്റ് ഇടാൻ കുഴി വേണമെന്നും ഭഗവൽ സിംഗ് പറഞ്ഞു. മൂന്നര അടിയോളം താഴ്ചയിൽ കുഴിക്കാനാണ് പറഞ്ഞത്. ആദ്യ ദിവസം രണ്ടടി താഴ്ചയിൽ കുഴിച്ചു. ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെ ക്ഷീണിച്ച് പണി നിറുത്തി. അടുത്ത ദിവസം രാവിലെ രണ്ടടി കൂടി കുഴിച്ചു. ബാക്കിയൊന്നും തനിക്കറിയില്ല. കഴിഞ്ഞ ദിവസം സിംഗ് അറസ്റ്റിലായപ്പോഴാണ് ഈ ക്രൂരകൃത്യത്തിനാണെന്ന് അറിഞ്ഞത്. ഭഗവൽ സിംഗിനെ നേരത്തെയറിയാം. ആറേഴ് വർഷം മുൻപ് അവിടെ കൃഷിപ്പണിക്ക് പോയിട്ടുണ്ട്.
.ഭഗവൽ സിംഗ് ഇങ്ങനെയൊരാളാണെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. എല്ലാവരോടും സഹകരിക്കുകയും സംസാരിക്കുകയും ചെയ്യുന്ന സിംഗിനെപ്പറ്റി ആർക്കും എതിരഭിപ്രായമില്ല. അയാളെ ഷാഫിയും ലൈലയും ചേർന്ന് കുടുക്കിയതാവും.- ബേബി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |