ന്യൂഡൽഹി: 2025 ഡിസംബറോടെ ഡീസൽ, ജൈവ ഇന്ധനം, പ്രകൃതി വാതകം തുടങ്ങിയവ ഉപയോഗിച്ചോടുന്ന വാഹനങ്ങൾ ഇലക്‌ട്രിക്കിലേക്ക് മാറ്റാൻ റെയിൽവേ. 2030ഓടെ രാജ്യത്തെ എല്ലാ വാനങ്ങളും ഇലക്ട്രിക്കാക്കണമെന്ന കേന്ദ്ര സർക്കാരിന്റെ പദ്ധതിക്ക് ഊർജ്ജം നൽകാനാണ് റെയിൽവേയുടെ നീക്കം.
പദ്ധതിയുടെ ഭാഗമായി പ്രധാന റെയിൽവേ സ്റ്റേഷനുകളിലും ഓഫീസുകളിലും പാർക്കിംഗ് സ്ഥലങ്ങളിലും ചാർജിംഗിനുള്ള വിപുലമായ അടിസ്ഥാന സൗകര്യമൊരുക്കും. 2030ൽ 46,000 ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കണം. റെയിൽവേ നിർദ്ദേശപ്രകാരം 2023 ഡിസംബറോടെ ഇ.വി ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും. 2023ൽ 20 ശതമാനം ചാർജ്ജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും. 2024ൽ ഇത് 60 ശതമാനവും 2025ൽ 100 ശതമാനവും നടപ്പാക്കും. ജനങ്ങൾക്ക് ലഭ്യമാകും വിധമാകും ചാർജ്ജിംഗ് സ്റ്റേഷനുകൾ സജ്ജീകരിക്കുക.
അതേസമയം ചാർജിംഗ് സൗകര്യങ്ങൾ സ്ഥാപിക്കാൻ ഓഫീസ് കോംപ്ലക്സുകളിലും സ്റ്റേഷൻ പരിസരങ്ങളിലും പാർക്കിംഗ് സ്ഥലങ്ങൾ കണ്ടെത്താൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പദ്ധതി നടപ്പാക്കാൻ ചാർജിംഗ് പോയിന്റ് ഓപ്പറേറ്റർമാരെ നിയമിക്കും.
ചാർജിംഗ് സൗകര്യമുപയോഗിക്കാൻ പാർക്കിംഗ് ഫീസും നൽകണം. സേവനങ്ങൾക്കായി മൊബൈൽ ആപ്ലിക്കേഷനും ഒരുക്കും. സെൻട്രൽ ഇലക്ട്രിസിറ്റി അതോറിട്ടിയോ മറ്റ് ഏജൻസികളോ വകുപ്പുകളോ പുറപ്പെടുവിച്ച മാർഗനിർദ്ദേശങ്ങൾക്ക് അനുസൃതമായാകും ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുക.
പാർക്കിംഗിൽ ചാർജിംഗ് സ്റ്റേഷൻ
വാനഹങ്ങൾ പൂർണമായി ഇലക്ട്രിക്കിലേക്ക് മാറ്റുന്നത്- 2025 ഡിസംബറിൽ
2030ൽ രാജ്യത്തെ മുഴുവൻ വാഹനങ്ങളും ഇലക്ട്രിക്കാകും
2030 ആകുമ്പോൾ സ്ഥാപിക്കേണ്ട ചാർജിംഗ് സ്റ്റേഷനുകൾ- 46,000
റെയിൽവേ ചാർജിംഗ് സ്റ്റേഷൻ സ്ഥാപിച്ച് തുടങ്ങുന്നത്- 2023 ഡിസംബറിൽ
2023ലെ ലക്ഷ്യമിടുന്ന ചാർജ്ജിംഗ് സ്റ്റേഷനുകൾ- 20 %
2024ലെ ലക്ഷ്യം- 60 %
2025ലെ ലക്ഷ്യം- 100 %
ചാർജിംഗ് സ്റ്റേഷനുകൾ ജനത്തിന് ലഭ്യമാക്കും
ചാർജിംഗ് സൗകര്യമൊരുക്കുന്നത് ഓഫീസ് കോംപ്ലക്സുകളിലും സ്റ്റേഷൻ പരിസരങ്ങളിലും
പദ്ധതി നടപ്പാക്കാൻ ചാർജിംഗ് പോയിന്റ് ഓപ്പറേറ്റർമാർ
ചാർജിംഗ് സൗകര്യമുപയോഗിക്കാൻ പാർക്കിംഗ് ഫീസ്
സേവനങ്ങൾക്കായി മൊബൈൽ ആപ്ലിക്കേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |