94 റൺസടിച്ച് മുഹമ്മദ് അസ്ഹറുദ്ദീനും നാലുവിക്കറ്റ് വീഴ്ത്തി വൈശാഖ് ചന്ദ്രനും വിജയശിൽപ്പികൾ
മൊഹാലി : സെയ്ദ് മുഷ്താഖ് അലി ട്രോഫി ട്വന്റി-20 ക്രിക്കറ്റ് ടൂർണമെന്റിലെ തുടർച്ചയായ രണ്ടാം മത്സരത്തിലും വിജയിച്ച് കേരളം. ഇന്നലെ കരുത്തരായ കർണാടകത്തെ 53 റൺസിനാണ് കേരളത്തിന്റെ ചുണക്കുട്ടികൾ കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 20 ഒാവറിൽ 179/4 എന്ന സ്കോർ ഉയർത്തിയപ്പോൾ കർണാടകത്തിന്റെ മറുപടി 126/9ൽ ഒതുങ്ങുകയായിരുന്നു.
47 പന്തുകളിൽ എട്ട് ബൗണ്ടറികളുടെയും ആറ് സിക്സുകളുടെയും അകമ്പടിയോടെ 95 റൺസുമായി പുറത്താകാതെ നിന്ന വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് അസ്ഹറുദ്ദീന്റെ കിടിലൻ ബാറ്റിംഗാണ് കേരളത്തിന് മികച്ച സ്കോർ നൽകിയത്.വിഷ്ണു വിനോദ് 34 റൺസും രോഹൻ എസ്.കുന്നുമ്മൽ 16 റൺസും നേടി.
നാലോവറിൽ 11 റൺസ് മാത്രം വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയ തിരുവനന്തപുരം സ്വദേശിയായ സ്പിന്നർ വൈശാഖ് ചന്ദ്രന്റെ തകർപ്പൻ ബൗളിംഗാണ് കർണാടകത്തെ വീഴ്ത്തിയത്. ദേവ്‌ദത്ത് പടിക്കൽ(9),മായാങ്ക് അഗർവാൾ(0),ചേതന(0), മനീഷ് പാണ്ഡെ(9) പന്നീ മുൻനിരക്കാരെയാണ് വൈശാഖ് പുറത്താക്കിയത്. മിഥുൻ രണ്ട് വിക്കറ്റ് വീഴ്ത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |