കാഠ്മണ്ഡു: പടിഞ്ഞാറൻ നേപ്പാളിൽ ഒരാഴ്‌ചയ്‌ക്കിടെ പെയ്‌ത കനത്ത മഴയെ തുടർന്നുള്ള വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 33 പേർ മരിച്ചു. കർനാലി പ്രവിശ്യയിൽ ആയിരക്കണക്കിന് പേരെ മാറ്റിപ്പാർപ്പിച്ചു. നിരവധി വീടുകൾ തകർന്നു. 22 പേരെ കാണാനില്ലെന്നാണ് റിപ്പോർട്ട്. ശക്തമായ ഹിമപാതവുമുണ്ട്. കർനാലി നദിയിൽ ജലനിരപ്പ് ഉയർന്നു. ഇതും വെള്ളപ്പൊക്കത്തിന് കാരണമായി. നദിയിലെ തൂക്കുപാലങ്ങളും ഒഴുകിപ്പോയി. ഈ വർഷം ഇതുവരെ മഴയിൽ 110 പേർ മരിച്ചെന്ന് നേപ്പാൾ നാഷണൽ എമർജൻസി ഓപ്പറേഷൻ സെന്റർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |