സിംല: ഈ വർഷം അവസാനം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഹിമാചൽ പ്രദേശിലെ സോളിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാഗാന്ധി ഇന്ന് കോൺഗ്രസ് റാലിയിൽ പ്രസംഗിക്കും. 3,125 കിലോമീറ്റർ ഗ്രാമീണ റോഡുകൾ നവീകരിക്കുന്നതിനുള്ള പ്രധാനമന്ത്രി ഗ്രാമ സഡക് യോജന ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹിമാചൽ സന്ദർശിച്ചതിന് പിന്നാലെയാണ് പ്രിയങ്കയുമെത്തുന്നത്. ഇന്ന് ഉച്ചയ്‌ക്ക് 12 മണിക്ക് അവർ മാ ശൂലിനി ക്ഷേത്രത്തിൽ ദർശനം നടത്തും.
മോദിയുടെ ഹിമാചൽ സന്ദർശനം പ്രഹസനമെന്ന് കോൺഗ്രസ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹിമാചൽ പ്രദേശ് സന്ദർശനം തിരഞ്ഞെടുപ്പ് ഗിമ്മിക്ക് മാത്രമാണെന്ന് കോൺഗ്രസ്. തിരഞ്ഞെടുപ്പിൽ തോൽക്കുമെന്ന ഭയം ബി.ജെ.പിക്കുണ്ടെന്നും അവരുടെ കൗണ്ട്ഡൗൺ ആരംഭിച്ചത് ഉപതിരഞ്ഞെടുപ്പ് ഫലത്തോടെയാണെന്നും സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷ പ്രതിഭ സിംഗ് പറഞ്ഞു. 2021 ഒക്ടോബർ 30ന് ഹിമാചലിലെ മാണ്ഡി പാർലമെന്റ് സീറ്റും ഫത്തേപൂർ, അർക്കി, ജുബ്ബായികോത്കായ് എന്നീ നിയമസഭാ സീറ്റുകളിലും കോൺഗ്രസിനോട് ബി.ജെ.പി തോറ്റിരുന്നു. തോൽക്കുമെന്ന് പേടിച്ചാണ് മുഖ്യമന്ത്രി ജയ് റാം താക്കൂർ പദ്ധതികളുടെ ഉദ്ഘാടനത്തിനും തറക്കല്ലിടലിനും പ്രധാനമന്ത്രിയെ കൊണ്ടുവരുന്നത്. വോട്ടെടുപ്പ്. പൊതയോഗങ്ങൾ നടത്തുന്നതിൽ സംസ്ഥാന സർക്കാർ അധികാരവും ജനങ്ങളുടെ പണവും ദുരുപയോഗം ചെയ്യുകയാണെന്നും പ്രതിഭ സിംഗ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |