കോഴിക്കോട്: മരുന്ന് കുറിപ്പടികളിൽ നിന്ന് സർഗാത്മക രചനകളിലേക്ക് ചേക്കേറുന്ന ഡോക്ടമാർ അനുഭവങ്ങൾ പറയുകയാണ് കഥാസ്കോപ്പിലൂടെ. 25 ഡോക്‌ടർമാർ രോഗികളുമായുള്ള അവരുടെ അനുഭവങ്ങൾ, ഓർമ്മകൾ എന്നിവയാണ് പുസ്തകത്തിലൂടെ പങ്കുവെയ്ക്കുന്നത്. ഡോക്ടർമാരുടെ സർഗവാസനകളെ പ്രോത്സാഹിപ്പിക്കുക ഉദ്ദ്യേശത്തോടെ ആരംഭിച്ച ഐ.എം.എ ബ്രാഞ്ചിന്റെ സെക്കൻഡ് പെൻ സംഘടനയാണ് എഴുത്തിന് കരുത്ത് പകർന്നത്. സെക്കൻഡ് പെൻ കോ ഓർഡിനേറ്ററായ ഡോ.ടി.പി . നാസർ എഡിറ്റു ചെയ്ത കഥാസമാഹാരത്തിന് കേരള സാഹിത്യ അക്കാഡമി വൈസ് ചെയർമാൻ ഡോ.ഖദീജ മുംതാസാണ് അവതാരിക എഴുതിയിരിക്കുന്നത്. ഇൻസൈറ്റ് പബ്ലിക്ക പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ കവർ ഡിസൈൻ ചെയ്തത് ആർട്ടിസ്റ്റ് മദനനാണ്. ഐ.എം.എ ഹാളിൽ നടന്ന ചടങ്ങിൽ എഴുത്തുകാരൻ കെ.പി. രാമനുണ്ണി സാഹിത്യ അക്കാഡമി വൈസ് ചെയർപേഴ്സണും എഴുത്തുകാരിയുമായ ഡോ.ഖദീജാ മുംതാസിനു പുസ്തകം നൽകി പ്രകാശനം ചെയ്തു. ഐ.എം.എ പ്രസിഡന്റ് ഡോ.ബി.വേണുഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.എം.ജി.അജിത് കുമാർ പ്രസംഗിച്ചു. സീനിയർ വെെസ് പ്രസിഡന്റ് ഡോ.രാജു ബൽറാം സ്വാഗതവും സെക്രട്ടറി ഡോ.സന്ധ്യ കുറുപ്പ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |