തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ 'ചതിയുടെ പത്മവ്യൂഹം" എന്ന ആത്മകഥയിലൂടെ സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകൾ അന്വേഷണ വിധേയമാക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി ആവശ്യപ്പെട്ടു.
അധികാരത്തിന്റെ തണലിൽ സംസ്ഥാനത്തെ ഉന്നതർ നടത്തിയ തട്ടിപ്പുകളിലേക്ക് വെളിച്ചം വീശുന്ന കുമ്പസാരമാണ് സ്വപ്നയുടെ ആത്മകഥ. വിവാദ നായകനായ എം. ശിവശങ്കറെ വെള്ളപൂശി അധികാരക്കസേരയിൽ പ്രതിഷ്ഠിച്ചതിലെ വ്യഗ്രത കാണിക്കുന്നത് സ്വപ്നയുടെ തുറന്നുപറച്ചിലുകൾ വെറുതെ തള്ളിക്കളയാവുന്നവയല്ലെന്നാണ്. വിദേശയാത്രയിലെ മകളുടെ സാന്നിദ്ധ്യവും ഉദ്ദേശ്യശുദ്ധിയും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണം. അന്വേഷണം പൂർത്തിയാകുന്നത് വരെ ശിവശങ്കറെ ഔദ്യോഗിക പദവികളിൽ നിന്ന് മാറ്റിനിറുത്തണമെന്നും സുധാകരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |