തിരുവനന്തപുരം:കടലിലെ പ്ളാസ്റ്റിക് പൂർണമായി നീക്കം ചെയ്യാനും,അത് കടലിൽ എത്തുന്നത് തടയാനുമുള്ള ജർമ്മൻ-ഇന്ത്യൻ സർക്കാരുകളുടെ സംയുക്ത പദ്ധതിയിൽ തിരുവനന്തപുരം നഗരത്തെയും ഉൾപ്പെടുത്തും.
ഇന്ത്യൻ- ജർമ്മൻ സഹകരണത്തിന്റെ ഭാഗമായി 2022-23ൽ ഇന്ത്യയിൽ പദ്ധതി നടപ്പാക്കാനാണ് ജർമ്മൻ പരിസ്ഥിതി മന്ത്രാലയത്തിന്റെ തീരുമാനം. തിരുവനന്തപുരം നഗരത്തെ കൂടാതെ ഉത്തർപ്രദേശിലെ വാരണാസിയിലും,തമിഴ്നാട്ടിലെ മഹാബലിപുരത്തും ജർമ്മൻ സർക്കാരിന്റെ ജി.ഐ.ഇസഡ് എന്ന വിഭാഗമാണ് പദ്ധതി നടപ്പാക്കുന്നത്. തിരുവനന്തപുരത്ത് നഗരസഭയും ജി.ഐ.ഇസഡും ഇതുസംബന്ധിച്ച കരാറിൽ ഒപ്പുവയ്ക്കും. അഞ്ച് കോടി രൂപ ജർമ്മൻ സർക്കാർ പദ്ധതിക്കുവേണ്ടി നഗരസഭയ്ക്ക് ആദ്യ ഘട്ടത്തിൽ നൽകും.
കർമ്മ പദ്ധതി
നഗരസഭയിലെ മൂന്ന് പ്രധാനപ്പെട്ട തീരദേശ വാർഡുകളാണ് ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുക്കുന്നത്
വാർഡുകൾ നഗരസഭ കൗൺസിൽ തീരുമാനിക്കും
നഗരത്തിലെ മാലിന്യ സംസ്കരണം മെച്ചപ്പെടുത്തും
പ്ളാസ്റ്റിക്ക് നിക്ഷേപം,അതിന്റെ ഉപയോഗം എന്നിവ കുറയ്ക്കാനുള്ള പദ്ധതി ആവിഷ്കരിക്കും
നഗരത്തിൽ പൊതു സമൂഹത്തിന്റെ പങ്കാളിത്തത്തോടെ ഡാറ്റാ മാനേജ്മെന്റ്, റിപ്പോർട്ടിംഗ് സംവിധാനങ്ങൾ, ഡിജിറ്റൽ പ്ലാറ്റ്‌ഫോം,സമൂഹ മാദ്ധ്യമം വഴി ബോധവത്കരണം
മാലിന്യങ്ങൾ വേർതിരിക്കൽ, ശേഖരണം, ഗതാഗതം, സംസ്‌കരണം, മാലിന്യ നിർമ്മാർജ്ജനം എന്നിവ മെച്ചപ്പെടുത്തും
നഗരത്തിലെ ജലാശയങ്ങളുടെ സർവേ. അതിൽ നിന്ന് കടലിലേക്ക് എത്തുന്നവ തരം തിരിക്കും. അത്തരം നദികളെയും ജലാശയങ്ങളെയും മാലിന്യം നിക്ഷേപിക്കുന്നതിൽ നിന്ന് തടയും.
ഹരിതകർമ്മ സേന, ശുചീകരണ തൊഴിലാളികൾ, ഹെൽത്ത് ഇൻസ്പെക്ടർമാർ
എന്നിവർക്ക് പ്രത്യേക പരിശീലനം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |