ബാഗ്‌ദാദ്: കുർദ്ദിഷ് നേതാവ് അബ്‌ദുൾ ലതീഫ് റാഷിദ് ( 78 ) ഇറാക്കിലെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 329 പാർലമെന്റംഗങ്ങളിൽ 269 പേർ ഇന്നലെ നടന്ന വോട്ടെടുപ്പിൽ പങ്കെടുത്തു. കഴിഞ്ഞ ഏതാനും മാസങ്ങളായി രാജ്യത്ത് നിലനിന്നിരുന്ന രാഷ്ട്രീയ പ്രതിസന്ധിയ്ക്ക് വിരാമമിടാനാണ് ഭരണപക്ഷം വോട്ടെടുപ്പ് നടത്തിയത്.
രണ്ട് റൗണ്ടുകളായി നടന്ന തിരഞ്ഞെടുപ്പിന്റെ അവസാന റൗണ്ടിൽ 99 വോട്ട് നേടിയ നിലവിലെ പ്രസിഡന്റ് ബാർഹം സാലിഹിനെ 162 വോട്ട് നേടിയാണ് റാഷിദ് പരാജയപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. 2003 - 2010 കാലയളവിൽ ജലവിഭവ മന്ത്രിയായിരുന്നു റാഷിദ്. ഇറാൻ അനുകൂല പാർട്ടി അംഗവും ഷിയാ നേതാവുമായ മുഹമ്മദ് ഷിയ അൽ - സുഡാനിയെ റാഷിദ് പുതിയ പ്രധാനമന്ത്രിയായി നാമനിർദ്ദേശം ചെയ്യുകയും സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കുകയും ചെയ്തു.
അതേ സമയം, ഇന്നലെ രാവിലെ പാർലമെന്റിന് സമീപം നടന്ന റോക്കറ്റ് ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |