SignIn
Kerala Kaumudi Online
Friday, 19 April 2024 8.01 PM IST

വരുതിക്കു വാ . പതിവു തന്ത്രവുമായി മില്ലുടമകൾ, ആശങ്കയോടെ കർഷകർ.

sad

കോട്ടയം. കൊയ്ത്തു കഴിഞ്ഞ് ആഴ്ച രണ്ടായിട്ടും മില്ലുടമകൾ തിരിഞ്ഞു നോക്കുന്നില്ല. കുമരകം മൂലേപ്പാടം തെക്ക് പാടശേഖരമടക്കം അപ്പർ കുട്ടനാടൻ പാടങ്ങളിൽ നെല്ല് കൂട്ടിയിട്ടിരിക്കുകയാണ്. മഴ എപ്പോൾ വേണമെങ്കിലും പെയ്യാമെന്ന അവസ്ഥയിൽ നെല്ല് നശിക്കുമോ എന്ന ആശങ്കയിലാണ് കർഷകർ.

മില്ലുടമകൾ ഉന്നയിച്ച ആവശ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാൻ സിവിൽ സപ്ളൈസ് അധികൃതർ തയ്യാറാവാത്തതിനാൽ സംഭരണത്തിൽ നിന്ന് വിട്ടു നിൽക്കുകയാണ്. 100 കിലോ നെല്ല് സംഭരിക്കുമ്പോൾ നാല് കിലോ കിഴിവാണ് മില്ലുടമകൾ ആവശ്യപ്പെടുന്നത്. മൂന്നു കിലോ നൽകാൻ കർഷകർ തയ്യാറാണെങ്കിലും അംഗീകരിച്ചിട്ടില്ല. കൈകാര്യച്ചെലവ് വർദ്ധിപ്പിക്കുക, നേരത്തേ നെല്ല് സംഭരിച്ചതിന്റെ കുടിശ്ശിക ഉടൻ നൽകുക, 2017 മുതലുള്ള കൈകാര്യച്ചെലവിന്റെ ജി.എസ്.ടി അടയ്ക്കണമെന്ന നിർദ്ദേശം ഒഴിവാക്കുക, തുടങ്ങിയ ആവശ്യങ്ങളിൽ തീരുമാനമുണ്ടാകാതെ ഇത്തവണ കരാറിൽ ഒപ്പിടില്ലെന്ന കടുംപിടിത്തത്തിലാണ് റൈസ് മിൽ ഉടമകൾ. ഈ സാഹചര്യത്തിൽ കൃഷിമന്ത്രി അടിയന്തരമായി ഇടപെടണമെന്നാണ് കർഷകരുടെ ആവശ്യം.

കേരള സംസ്ഥാന നെൽനാളികേര കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ പറയുന്നു.

നെല്ല് സംഭരണത്തിൽ നിന്ന് മില്ലുടമകൾ പിന്മാറിയ സാഹചര്യത്തിൽ കൃഷിമന്ത്രി അടിയന്തരമായി ഇടപെട്ട് പരിഹാരം കണ്ടെത്തണം.

കേരള റൈസ് മില്ലേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി വർക്കി പീറ്റർ പറയുന്നു.

അസോസിയേഷൻ മുന്നോട്ട് വെച്ചിട്ടുള്ള ആവശ്യങ്ങളിൽ ഉറപ്പ് ലഭിക്കാതെ നെല്ലു സംഭരിക്കില്ല .

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, NELLU
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.