തിരുവനന്തപുരം: രാജ്യാന്തര താരങ്ങളെ അണിനിരത്തി ജോയ് കെ.മാത്യു സംവിധാനം ചെയ്യുന്ന സിനിമ 'ടുമാറോ'യുടെ ചിത്രീകരണോദ്ഘാടനം നാളെ രാവിലെ 10.30ന് മന്ത്രി ആന്റണി രാജു മ്യൂസിയത്ത് നിർവഹിക്കും. സൂര്യ കൃഷ്ണമൂർത്തി മുഖ്യാതിഥിയാകുന്ന ചടങ്ങിൽ നടനും ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാനുമായ പ്രേംകുമാർ സ്വിച്ചോൺ കർമ്മം നിർവഹിക്കും.ജോയ് കെ.മാത്യു അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ എഴുത്തുകാരിയും സെൻസർ ബോർഡ് അംഗവുമായ ഗിരിജ സേതുനാഥ്,മ്യൂസിയം ഡയറക്ടർ എസ്. അബു, ഗൾഫ് എയർ മാനേജർ ജോസഫ് സിബി, ഒമാൻ എയർ മാനേജർ ബിനോ ജോർജ്, ചിത്രകാരിയും കലാസംവിധായികയുമായ ഗീത് കാർത്തിക തുടങ്ങിയവർ പങ്കെടുക്കും. ഏഴ് കഥകളിലൂടെ ഒരു കഥ പറയുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. ഏഴിൽ ഒരു ചിത്രം മാത്രമാണ് ഇന്ത്യയിൽ തിരുവനന്തപുരം, കൊച്ചി, ആലപ്പുഴ എന്നിവിടങ്ങളിലായി ചിത്രീകരിക്കുന്നത്.മറ്റ് ആറ് ചിത്രങ്ങളും ഒരുക്കുന്നത് വിദേശത്താണ്.ഇത്തരത്തിൽ ഒരു ചിത്രീകരണ രീതി ലോകത്തിൽ ആദ്യമാണെന്ന് സംവിധായകൻ അവകാശപ്പെട്ടു.ടാസോ,റ്റിസ്റ്റി, ജോയ് കെ.മാത്യു,എലൈസ്,ഹെലൻ, പീറ്റർ,ജെന്നിഫർ,ഡേവിഡ്,അലന,ജൂലി, ക്ളെം, റോഡ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളാകുന്നു.ജോയ്.കെ. മാത്യു തന്നെ നിർമ്മിക്കുന്ന ചിത്രം വിതരണത്തിനെത്തിക്കുന്നത് വേൾഡ് മദർ വിഷനും കംഗാരു വിഷനും ചേർന്നാണ്. 75ൽപ്പരം രാജ്യക്കാരെ ഉൾപ്പെടുത്തി ലോക സമാധാനം,ദേശീയഗാനം എന്നീ വിഷയങ്ങൾ ആസ്പദമാക്കി സല്യൂട്ട് ദ നേഷൻസ് എന്ന ഡോക്യുമെന്ററി ഒരുക്കിയത്. ശ്രദ്ധേയനായ സംവിധായകനാണ് ജോയ്.കെ.മാത്യു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |