പാലോട്: വധശ്രമം, ക്ഷേത്രമോഷണം ഉൾപ്പെടെയുള്ള പല കേസുകളിലെയും പ്രതി നന്ദിയോട് മണ്ണാറുകുന്ന് മിഥുനത്തിൽ മിഥു (27) നെ പാലോട് പൊലീസ് പിടികൂടി. വ്യാഴാഴ്ച രാത്രി വിനോബാനികേതൻ പ്രിയാഭവനിൽ പ്രദീപ് നന്ദിയോട്ട് മണ്ണാറുകുന്നിലെ സഹോദരിയുടെ വീട്ടിൽ ഓട്ടോറിക്ഷയിൽ വന്നിറങ്ങവേ മിഥുൻ വെട്ടുകത്തികൊണ്ട് വെട്ടി പരിക്കേൽപ്പിച്ചിരുന്നു. പാലോട് സ്റ്റേഷൻ ഓഫീസർ പി.ഷാജിമോന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ എ .നിസാറുദ്ദീൻ, സാംരാജ്, എ.എസ്.ഐ മാരായ അൽ അമാൻ, സജീവ്, സി.പി.ഒ മാരായ അരുൺ.ജെ, അരവിന്ദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |