കളമശേരി: വീട്ടമ്മയുടെ ലൈംഗിക പീഡന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതി ചേരാനല്ലൂർ കുന്നുംപുറത്ത് താമരശേരി വീട്ടിൽ ടി.എൻ.നവാസിനെ കളമശേരി പൊലീസ് അറസ്റ്റ് ചെയ്തു. നവാസിന്റെ ഇടപ്പള്ളി ടോളിലെ മെഡിക്കൽ സ്ഥാപനത്തിൽ സ്റ്റോക്ക് പരിശോധിക്കുന്നതിനും സഹായത്തിനുമെന്ന പേരിൽ വിളിച്ചു വരുത്തി ബലാത്സംഗം ചെയ്തെന്നുംയും ദൃശ്യങ്ങൾ ഫോണിൽ പകർത്തിയെന്നും 46കാരിയുടെ പരാതിയിൽ പറയുന്നു.
കഴിഞ്ഞ വർഷം മാർച്ചിലാണ് സംഭവം. 2021 ജൂൺ വരെ പീഡിപ്പിക്കുകയും എതിർത്തപ്പോഴൊക്കെ മർദ്ദിക്കുകയും ചെയ്തതായി പരാതിയിലുണ്ട്. വഴങ്ങാതിരുന്നപ്പോൾ ഭർത്താവിനെ ഫോണിൽ വിളിച്ച് 10 ലക്ഷം രൂപ ആവശ്യപ്പെട്ടു. 5 ലക്ഷം തട്ടിയെടുത്തു. ഒത്തുതീർപ്പാക്കാൻ ഇടനിലക്കാരനായി വന്ന ഗോപിനാഥൻ 10 ലക്ഷം ആവശ്യപ്പെട്ടു. 2014ൽ പാലാരിവട്ടത്ത് ജോലി ചെയ്യുമ്പോഴാണ് ഇവർ നവാസുമായി പരിചയപ്പെടുന്നത്. കളമശേരിയിൽ സ്വന്തമായി സ്ഥാപനം തുടങ്ങിയപ്പോൾ നവാസ് 50000 രൂപ നൽകിയിട്ടുണ്ട്. പകരം താൻ തുടങ്ങുന്ന മെഡിക്കൽ സ്ഥാപനത്തിന് വേണ്ട സഹായങ്ങൾ നൽകിയാൽ മതിയെന്നായിരുന്നു വ്യവസ്ഥ. പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |