കൃഷ്ണഗിരി: ഹൊസൂർ ജില്ലയിലെ കോർപ്പറേഷൻ മിഡിൽ സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ചതിനു ശേഷം നൂറോളം വിദ്യാർത്ഥികൾക്ക് ഏഅസ്വസ്ഥതയുണ്ടായത് സമീപത്തെ സെപ്റ്റിക് ടാങ്കിൽ നിന്ന് വാതകം ചോർന്നതിനെത്തുടർന്നെന്ന് സംശയം. വിദ്യാർത്ഥികൾ ഓക്കാനിക്കുകയും ക്ലാസ് മുറികളിൽ ഛർദ്ദിക്കുകയും ബോധരഹിതരാകുകയും ചെയ്തിരുന്നു. നിലവിൽ ആർക്കും ഗുരുതര ആരോഗ്യ പ്രശ്നങ്ങളില്ല. ജില്ലാ കലക്ടർ വി.ജയചന്ദ്ര ഭാനു റെഡ്ഡി വിദ്യാർത്ഥികളെ ഹൊസൂർ സർക്കാർ ആശുപത്രിയിലെത്തി സന്ദർശിച്ചു. 67 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. പ്രശ്നത്തിന്റെ കാരണം കണ്ടെത്താൻ പരിശോധനകൾ നടത്തുമെന്ന് ആരോഗ്യവിദഗ്ദ്ധർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |