ചെന്നൈ: തമിഴ്‌നാട്ടിലെ സർക്കാർ സ്‌കൂളിലെ നൂറിലേറെ വിദ്യാർത്ഥികളെ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി. ഇന്നലെ കൃഷ്ണഗിരി ജില്ലയിലെ ഹൊസൂരിലാണ് സംഭവമുണ്ടായത്. വിഷവാതകചോർച്ചയെന്നാണ് പ്രാഥമിക നിഗമനം.
ആറാം ക്ളാസിലെയും ഏഴാം ക്ളാസിലെയും വിദ്യാർത്ഥികൾ ഇന്നലെ വൈകുന്നേരത്തോടെ പെട്ടെന്ന് ഛർദ്ദിക്കുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. പെട്ടെന്നുതന്നെ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജില്ലാ ഭരണകൂടവും പൊലീസും സ്കൂളിലെത്തി അന്വേഷണം നടത്തിയിരുന്നു. സെപ്റ്റിക് ടാങ്കിൽ ചോർച്ചയുണ്ടായതാണോ അതോ സമീപത്തെ വ്യവസായ കേന്ദ്രത്തിൽ നിന്നും വിഷവാതക ചോർച്ചയുണ്ടായതാണോ എന്ന് പരിശോധന ആരംഭിച്ചിരുന്നു. കുട്ടികളുടെ നില ഗുരുതരമല്ല. അറുപതിലേറെ കുട്ടികൾ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |