മോഹിനിയാട്ടം കാണാൻ മന്ത്രിയുമെത്തി
തിരുവനന്തപുരം: അവഗണനയും അവമതിപ്പും ഒന്നും തങ്ങളെ തളർത്തിയില്ലെന്ന് ഒന്നുകൂടി അരക്കിട്ടുറപ്പിക്കുന്നതായിരുന്നു തിരുവനന്തപുരത്ത് ഇന്നലെ ആരംഭിച്ച ട്രാൻസ്ജെൻഡർ കലോത്സവം. അയ്യങ്കാളി ഹാളിലും യൂണിവേഴ്സിറ്റി കോളേജിലുമായി നാലു വേദികളിലായി നടന്ന 14 മത്സരങ്ങളിൽ നിരവധി പേർ പങ്കെടുത്തു. ഉദ്ഘാടനം കഴിഞ്ഞതും വേദികൾ മത്സരങ്ങളാൽ സജീവമായി. ഉച്ചയോടെ യൂണിവേഴ്സിറ്റി കോളേജിനുള്ളിലെ മൂന്നാം വേദിയിൽ മോഹിനിയാട്ട മത്സരം കാണാൻ മന്ത്രി ഡോ. ആർ. ബിന്ദു എത്തി. സാമൂഹിക നീതി വകുപ്പ് ഡയറക്ടർ എം. അഞ്ജനയും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.വേദിയിലെ മുൻനിരയിലിരുന്ന് നൃത്തങ്ങൾ ആസ്വദിച്ച മന്ത്രി മത്സരാർത്ഥികളെ അഭിനന്ദിച്ച ശേഷമാണ് മടങ്ങിയത്. പുറത്തിറങ്ങിയ മന്ത്രി സെൽഫിയുമെടുത്താണ് തിരികെ പോയത്.
12 പോയിന്റുമായി എറണാകുളം ജില്ലയാണ് ആദ്യ ദിനത്തിൽ മുന്നിലെത്തിയത്. 9 പോയിന്റുകളോടെ പാലക്കാടും 8 പോയിന്റുമായി കോട്ടയവും ആറ് പോയിന്റുവീതം നേടി തിരുവനന്തപുരവും മലപ്പുറവും യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങളിലുണ്ട്. ഭരതനാട്യം,കുച്ചുപ്പുടി,മോഹിനിയാട്ടം,സെമി ക്ളാസിക്കൽ ഡാൻസ്,സംഘനൃത്തം തുടങ്ങിയ നൃത്ത പരിപാടികളും ലളിതഗാനം, ദേശഭക്തി ഗാനം, നാടൻപാട്ട്,കവിതാപാരായണം,ചിത്രരചന, കഥാരചന, കവിതാ രചന,ഉപന്യാസരചന, പ്രസംഗം തുടങ്ങിയവയുമാണ് ഇന്നലെ അരങ്ങേറിയത്. ഇന്ന് കലോത്സവം സമാപിക്കും.സമാപന ചടങ്ങ് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |