കൊല്ലം: പരവൂരിൽ യുവാവിനെ ആക്രമിച്ച സംഘത്തിലെ മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കരുവ നടുവിലച്ചേരി താവിട്ടു മേലതിൽ കൊമാക്കോ എന്നു വിളിക്കുന്ന ശ്രീലാൽ(26), വടക്കേവിള ചേരിയിൽ കാവിന്റെ തെക്കതിൽ വയലിൽ പുത്തൻവീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന സച്ചു എന്ന ഷംനാദ് (22), ചങ്ങനാശ്ശേരി കുറിച്ചി വില്ലേജിൽ ജോബി എന്ന് വിളിക്കുന്ന ജാസ്ബിൻ ജോസ് (27) എന്നിവരെയാണ് അഞ്ചാലുംമൂട് പൊലീസ് അറസ്റ്റ് ചെയ്തത്. പരവൂർ കലയ്‌ക്കോട് സ്വദേശിയായ വിഷ്ണുവിനെതിരെയാണ് മാരകായുധമുപയോഗിച്ചുള്ള അക്രമണമുണ്ടായത്. വിഷ്ണുവിന്റെ സുഹൃത്തുക്കളെ അക്രമി സംഘത്തിലുള്ള ശ്രീലാൽ പരിക്കേൽപ്പിച്ചിരുന്നു. വിവരമറിഞ്ഞെത്തിയ വിഷ്ണുവിനെ ശ്രീലാൽ വീടിന് മുന്നിൽ വച്ച് ചോദ്യം ചെയ്ത ശേഷം കത്താൾ ഉപയോഗിച്ച് വെട്ടുകയായിരുന്നു. ഷംനാദും ജാസ്ബിനും ചേർന്ന് വിഷ്ണുവിനെ പിടിച്ചു നിർത്തുകയും കമ്പിവടി കൊണ്ട് തലക്ക് പിറകിൽ അടിക്കുകയും ചെയ്തു. അഞ്ചാലൂംമൂട് പൊലീസ് ഇൻസ്പക്ടർ ദേവരാജന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ഹക്കിം, പ്രദീപ്, ജിമ്മി എ.എസ്.ഐമാരായ രാജേഷ്, വിനോദ്, എസ്.സി.പി.ഒമാരായ സുധീർ, ദീലീപ് രാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |