ന്യൂഡൽഹി: ഉയർന്ന ഗതാഗത സാന്ദ്രതയുള്ള സംസ്ഥാന പാതകൾ 25 വർഷത്തേക്ക് ഏറ്റെടുത്ത് 4- 6 വരി ഹൈവേകളാക്കി മാറ്റാൻ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം തീരുമാനിച്ചു.ഭൂമി ഏറ്റെടുക്കൽ ചെലവുകളും മറ്റും ടോൾ പിരിച്ച് 12-13 വർഷം കൊണ്ട് ഈടാക്കുമെന്ന് മുംബയിൽ അസോസിയേഷൻ ഒഫ് നാഷണൽ എക്‌സ്‌ചേഞ്ച് മെമ്പേഴ്‌സ് ഒഫ് ഇന്ത്യ സമ്മേളനത്തിൽ കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു.
പുതിയ 27 എക്‌സ്‌പ്രസ് ഹൈവേകൾ:
മുംബയ് -ബാംഗ്ലൂർ ഗ്രീൻ എക്‌സ്‌പ്രസ് ഹൈവേ: മുംബയ്-ബാംഗ്ലൂർ യാത്ര 5 മണിക്കൂറും പൂനെ-ബാംഗ്ലൂർ യാത്ര 3.5- 4 മണിക്കൂറുമായും കുറയ്ക്കും.മുംബയ്-പൂനെ എക്‌സ്‌പ്രസ് ഹൈവേയിൽ നിന്നാണ് ബാംഗ്ലൂർ ഹൈവേ തുടങ്ങുക.
ഈ വർഷം അവസാനത്തോടെ പൂർത്തിയാകുന്ന ഹൈവേകൾ:
ഡൽഹി - ഡെറാഡൂൺ,(2 മണിക്കൂർ) ഡൽഹി - ഹരിദ്വാർ(2 മണിക്കൂർ) ഡൽഹി - ജയ്‌പൂർ(2 മണിക്കൂർ) ഡൽഹി - ചണ്ഡീഗഡ്(2.5 മണിക്കൂർ) ഡൽഹി-അമൃത്‌സർ(4 മണിക്കൂർ) ഡൽഹി - ശ്രീനഗർ(8 മണിക്കൂർ) ഡൽഹി - കത്ര( 6 മണിക്കൂർ) ഡൽഹി - മുംബയ്( 10 മണിക്കൂർ) ചെന്നൈ-ബാംഗ്ലൂർ(2 മണിക്കൂർ) ലഖ്‌നൗ- കാൺപൂർ(അരമണിക്കൂർ).
ഗോരഖ്പൂർ-സിലിഗുരി,വാരണാസി-കൊൽക്കത്ത ഹൈവേ പദ്ധതികളും പരിഗണനയിൽ.നാഷണൽ ഹൈവേ ഗ്രിഡ് ലക്ഷ്യം.ടോൾ വരുമാനം 40,000 കോടിയായി ഉയർന്നു.2024 അവസാനത്തോടെ 1,40 ലക്ഷം കോടി രൂപയായി ഉയരും.2,50,000 കോടി രൂപ ചെലവിൽ 75 തുരങ്കങ്ങൾ നിർമ്മിക്കും.ഭാവിയിൽ സ്വകാര്യമേഖലയിലെ നിക്ഷേപകരുമായി സഹകരിച്ച് ഭൂമി ഏറ്റെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |