തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ ഫയൽ നീക്കത്തിനുള്ള ഇ -ഓഫീസ് സംവിധാനം വെള്ളിയാഴ്ച ഉച്ചയ‌്ക്ക് മൂന്നിന് പണിമുടക്കിയതോടെ ദൈനംദിന ജോലികൾ പൂർണമായും തടസപ്പെട്ടു. സാങ്കേതിക കാരണങ്ങളാൽ സേവനം ലഭ്യമല്ല എന്ന സന്ദേശം ലഭിച്ചതോടെ ജീവനക്കാർ മീറ്റിംഗിനുള്ള അത്യാവശ്യ ഫയലുകൾ മാത്രം എഴുതി മേലുദ്യോഗസ്ഥർക്ക് കൈമാറി. പലവിധ ആവശ്യങ്ങൾക്കായി സെക്രട്ടേറിയറ്റിലെത്തിയവരും ബുദ്ധിമുട്ടിലായി. സെക്രട്ടേറിയറ്റിന് പുറത്ത് ഇ- ഓഫീസ് സംവിധാനം ബന്ധിപ്പിച്ചിട്ടുള്ളിടങ്ങളിലും സേവനം തടസപ്പെട്ടു.
ഇന്നലെയും ഇ- ഓഫീസ് തകരാർ പരിഹരിക്കപ്പെട്ടിരുന്നില്ല. തുടർന്ന് അത്യാവശ്യ ഫയലുകൾ മാത്രം നോക്കിയ ശേഷം ജീവനക്കാർ വെറുതെ ഇരുന്നു. സെക്രട്ടേറിയറ്റിലെ ഇ - ഓഫീസ് സംവിധാനത്തിന്റെ ചുമതല കേന്ദ്ര സർക്കാർ സ്ഥാപനമായ എൻ.ഐ.സിക്കാണ്. എൻ.ഐ.സി വിദഗ്ദ്ധർ രാത്രിയിലും തകരാർ പരിഹരിക്കാനുള്ള ശ്രമത്തിലായിരുന്നു. ഇന്ന് വൈകിട്ടോടെ ഇ ഓഫീസ് സംവിധാനം പുനഃസ്ഥാപിക്കാനാകുമെന്നാണ് കരുതുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |