കേസ് അട്ടിമറിക്കുന്നതായി കോൺഗ്രസും
വിമുക്തഭടൻമാരുടെ സംഘടനയും
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച കേസ് അട്ടിമറിക്കുന്നതായി ആരോപിച്ച് വിവിധ സംഘടനകൾ ആരംഭിച്ച പ്രക്ഷോഭം ശക്തമാകുന്നു. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നലെ കളക്ടറേറ്റിന് മുന്നിൽ ധർണയും വിമുക്ത ഭടൻമാരുടെ സംഘടനകളുടെ കൂട്ടായ്മയായ വോയ്സ് ഒഫ് എക്സ് സർവീസ്‌മെന്നിന്റെ നേതൃത്വത്തിൽ പൊലീസ് കമ്മിഷണർ ഓഫീസിലേക്ക് മാർച്ചും നടത്തി. ഇരകളോടൊപ്പം നിൽക്കേണ്ട പൊലീസ് പ്രതികളോടൊപ്പമാണെന്ന് കോൺഗ്രസ് ധർണ ഉദ്ഘാടനം ചെയ്ത് എം.കെ.രാഘവൻ എം.പി പറഞ്ഞു. നരബലിയും നരഭോജനവും നടത്തുന്ന ലൈലമാരും ഭഗവൽസിംഗുമാരുമാണ് ഇന്ന് ഡി.വൈ.എഫ്.ഐക്ക് കൂട്ട്. ഭാഗ്യം കൊണ്ടു മാത്രമാണ് മെഡിക്കൽ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരൻ രക്ഷപ്പെട്ടതെന്നും എം.കെ.രാഘവൻ പറഞ്ഞു. ഡി.സി.സി.പ്രസിഡന്റ് അഡ്വ .കെ പ്രവീൺകുമാർ അദ്ധ്യക്ഷത വഹിച്ചു. ആക്രമിക്കപ്പെട്ട സുരക്ഷ ജീവനക്കാർക്ക് വേണ്ടി നിയമപരമായും രാഷ്ട്രീയമായും പോരാടുമെന്ന് പ്രവീൺകുമാർ പറഞ്ഞു. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ കെ.കെ.അബ്രഹാം, അഡ്വ .പി.എം.നിയാസ്, യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.ബാലനാരായണൻ, മുൻ ഡി.സി.സി പ്രസിഡന്റ് കെ.സി അബു, മുൻ കെ.പി.സി.സി സെക്രട്ടറി എൻ.സുബ്രഹ്മണ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.വോയ്സ് ഒഫ് എക്സ് സർവീസ്‌മെന്നിന്റെ നേതൃത്വത്തിൽ കമ്മിഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് സ്വാതന്ത്ര്യ സമര സേനാനി തായാട്ട് ബാലൻ ഉദ്ഘാടനം ചെയ്തു. വോയ്സ് ഒഫ് എക്സ് സർവീസ് മെൻ പ്രസിഡന്റ് എ.വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ചു. കമ്മിഷണർക്ക് മെമ്മോറാണ്ടവും നൽകി. മധുസൂദനൻ കിടാവ്, ടി.കെ.അനിൽ, അരവിന്ദാക്ഷൻ, ഗിരീഷ് കുമാർ, അബ്ദുൾ മജീദ്, സുരേഷ് ബാബു, നാരായണൻ എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി ഗിരീഷ്.പി സ്വാഗതവും അബ്ദുൽ ലത്തീഫ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |