പൊൻകുന്നം. യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന തമ്പലക്കാട് കാവുകാട്ട് വടക്കേശ്ശേരിയിൽ അജേഷ് തങ്കപ്പനെ (25) പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളും സുഹൃത്തുക്കളും ചേർന്ന് കുന്നുംഭാഗം ഗവൺമെന്റ് ആശുപത്രിയുടെ സമീപത്തുള്ള കടയുടെ മുന്നിൽ വച്ച് ജിഷ്ണുവിനെ കുത്തുകയായിരുന്നു. സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതികളിൽ റ്റിനു, ജോൺ, രാഹുൽ എന്നിവരെ നേരത്തെ പിടികൂടിയിരുന്നു. അജേഷിനെ ബാംഗ്ലൂരിൽ നിന്നാണ് പിടികൂടിയത്. എസ്.എച്ച്.ഒ രാജേഷ് എൻ, എസ്.ഐ മാരായ റെജിലാൽ, അംശു, സി.പി.ഒ മാരായ റിച്ചാർഡ്, വിനീത്, ജയകുമാർ, സതീഷ് എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |