ന്യൂഡൽഹി: സീരിയൽ നടി വൈശാലി ടക്കറെ മരിച്ച നിലയിൽ കണ്ടെത്തി. മദ്ധ്യപ്രദേശിലെ ഇൻഡോറിലുള്ള വീട്ടിൽ ഇന്നലെ രാവിലെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വീട്ടിൽ നിന്ന് കത്ത് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. താൻ മാനസിക സമ്മർദ്ദത്തിലാണെന്നു സൂചിപ്പിച്ചിക്കുന്ന കത്തിൽ കാമുകനെതിരെയുള്ള പരാമർശങ്ങളുമുണ്ട്. 'സസുരാൽ സിമർ കാ", 'യേ രിഷ്താ ക്യാ കെഹലാത്താ ഹേ" തുടങ്ങിയ പരമ്പരകളിലൂടെയാണ് വൈശാലി ശ്രദ്ധിക്കപ്പെടുന്നത്.
ഇൻഡോറിൽ ബിസിനസുകാരായ പിതാവിനും സഹോദരനുമൊപ്പമായിരുന്നു താമസം. രാവിലെ വൈശാലിയെ കാണാത്തതിനെത്തുടർന്ന് അന്വേഷിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വൈശാലി ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് പിതാവും സഹോദരനും പറഞ്ഞു. 2015ൽ 'യേ രിഷ്താ ക്യാ കെഹലാത്താ ഹേ" എന്ന പരമ്പരയിലൂടെയാണ് വൈശാലി അഭിനയ രംഗത്തെത്തുന്നത്. 'രക്ഷാബന്ധൻ" എന്ന പരമ്പരയിലാണ് അവസാനം അഭിനയിച്ചത്. നടിയുടെ മൊബൈൽഫോണും കുടുംബാംഗങ്ങളുടെ മൊഴിയും പൊലീസ് ശേഖരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |