തിരുവനന്തപുരം: വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ ക്രിസ്തുരാജത്വ തിരുനാൾ ഒരുക്കങ്ങളുടെ ഭാഗമായ പന്തൽ കാൽനാട്ടുകർമ്മം ഇടവകവികാരി ഫാ. ജോർജ്ജ് ഗോമസ് നിർവ്വഹിച്ചു. തുടർന്ന് പൊന്തിഫിക്കൽ ദിവ്യബലിക്ക് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി അപ്പോസ്തലിക് നുൻഷ്യോ ലിയോ പോൾഡോ ജിറേല്ലി മുഖ്യകാർമ്മികത്വം വഹിച്ചു. തുടർന്ന് നവീകരിച്ച മരിയൻ ഹാളിന്റെ ആശീർവാദം നടത്തി.
തിരുനാളിന്റെ ജനറൽ ക്യാപ്റ്റൻ പാപ്പച്ചൻ, സഹവികാരിമാരായ റ്റിനു ആൽബിൻ സേവ്യർ, ഫാ. റോജൻ റോബർട്ട്, വൈസ് പ്രസിഡന്റ് ടി. മാർഷൽ, സെക്രട്ടറി ഷാജി ഡിക്രൂസ്, ജോയിന്റ് സെക്രട്ടറി മെർലിൻ ജൂഡ്, കൺവീനർമാരായ ആന്റണി ജോർജ്ജ്, വിക്ടർ ഫെർണാണ്ടസ്, വിൻസന്റ് ആന്റണി, മോസസ്, ഫെലിക്സ്, അലോഷ്യസ്, ബെർലിൻ തോമസ്, ജൂഡിറ്റ്, ധനകാര്യ സമിതി അംഗങ്ങൾ, ഇടവക ജനങ്ങൾ തുടങ്ങിയവർ സന്നിഹിതരായി.19ന് നടക്കുന്ന മന്ത്രിതല യോഗത്തോടെ മുന്നൊരുക്ക പ്രവർത്തനങ്ങൾക്ക് വേഗം കൂടും.
നവംബർ 11ന് കൊടിയേറുന്ന തിരുനാളിന്റെ തുടർന്നുള്ള പത്ത് ദിനങ്ങൾ പ്രാർത്ഥനാമുഖരിതമാകും. കേരളത്തിലെ എല്ലാ രൂപതകളിലും നിന്നുള്ള മെത്രാൻമാർ എത്തിച്ചേരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |