SignIn
Kerala Kaumudi Online
Thursday, 18 April 2024 8.50 PM IST

ഗവർണറുടെ 'അപ്രീതി': യു.പി മന്ത്രിയുടെ കസേര പോയില്ല

governer

തിരുവനന്തപുരം: മന്ത്രി പദവിയിൽ ഗവർണറുടെ അപ്രീതി സംബന്ധിച്ച ഉത്തർപ്രദേശിലെ കേസിൽ, മന്ത്രിസഭയുടെ ഉപദേശ, നിർദ്ദേശ പ്രകാരമാണ് ഗവർണർ പ്രവർത്തിക്കേണ്ടതെന്ന് അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ച് വ്യക്തമാക്കി.ഇതോടെ,മന്ത്രിയുടെ കുരുക്കഴിഞ്ഞു.

യു.പി മന്ത്രിയായിരുന്ന അസംഖാനോടാണ് ഗവർണർക്ക് അപ്രീതി തോന്നിയത്. 2015ൽ നഗർനിഗം ബിൽ പാസാക്കുന്നതിൽ നിയമസഭയിൽ ചർച്ച നടക്കുമ്പോ,ൾ ഗവർണർക്കെതിരേ അസംഖാൻ മോശം പരാമർശം നടത്തി. നിയമസഭാ ചർച്ചയുടെ വീഡിയോ വിളിച്ചുവരുത്തിയ ഗവർണർ, തനിക്കെതിരായ അപകീർത്തികരമായ പരാമർശമുണ്ടായെന്ന് കണ്ടെത്തി. മന്ത്രിക്കെതിരേ തനിക്ക് അപ്രീതിയുണ്ടെന്ന കുറിപ്പ് സ്പീക്കർക്ക് കൈമാറി.

.ഭരണഘടനയുടെ 164 അനുച്ഛേദ പ്രകാരം, ഈ കുറിപ്പ് പരിഗണിച്ച് മന്ത്രിയെ പുറത്താക്കണമെന്ന

സ്വകാര്യ ഹർജിയും,. മന്ത്രിയെ അയോഗ്യനാക്കണമെന്ന ക്വോ വാറണ്ടോ ഹർജിയും കോടതിയിലെത്തി.

ഉത്തർപ്രദേശ് നിയമസഭ പാസാക്കി പല ബില്ലുകളിലും ഗവർണർ ഒപ്പിട്ടിരുന്നില്ല. ഗവർണർ രാഷ്ട്രീയം കളിക്കുകയാണെന്നായിരുന്നു മന്ത്രിയുടെ കുറ്റപ്പെടുത്തൽ.. നിയമസഭയ്ക്കുള്ളിൽ അംഗങ്ങൾ നടത്തുന്ന പരാമർശങ്ങൾ ജുഡീഷ്യൽ പരിശോധനയ്ക്ക് വിധേയമാകുന്നതല്ലെന്നും, നടപടിയെടുക്കാൻ സ്പീക്കർക്കാണ് അധികാരമെന്നും അഡ്വക്കേറ്റ് ജനറൽ കോടതിയിൽ സത്യവാങ്മൂലം നൽകി. മന്ത്രി ആ പദവിയിൽ തുടരണോയെന്നത് ജുഡീഷ്യറിയല്ല, ഭരണ നേതൃത്വമാണ് തീരുമാനിക്കേണ്ടതെന്ന് കോടതി ഉത്തരവുകളുണ്ടെന്നും സർക്കാർ നിലപാടെടുത്തു. മന്ത്രിയുടെ നിയമനത്തിൽ കോടതി അപ്പീൽ അധികാരിയെപ്പോലെ പ്രവർത്തിക്കരുതെന്ന സുപ്രീംകോടതി ഉത്തരവും ചൂണ്ടിക്കാട്ടി.

ഗവർണറുടെ പ്രീതിയുള്ളിടത്തോളം മന്ത്രിക്ക് ആ പവിയിൽ തുടരാമെങ്കിലും, അത് മുഖ്യമന്ത്രിയുടെ ഉപദേശ പ്രകാരം സമവായത്തോടെയുള്ളതായിരിക്കണമെന്നും ഉത്തർപ്രദേശ് സർക്കാർ വാദിച്ചു. ഇതംഗീകരിച്ച

കോടതി, മന്ത്രിയെ പിൻവലിച്ച് ഗവർണർ വിജ്ഞാപനമിറക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി. ഗവർണറുടെ അപ്രീതി അടങ്ങിയ കുറിപ്പ് ജുഡീഷ്യൽ റിവ്യൂവിന് വിധേയമാക്കേണ്ടതില്ല. ഗവർണറും സ്പീക്കറും മുഖ്യമന്ത്രിയും ചേർന്ന് പ്രശ്നം പരിഹരിക്കണമെന്നും കോടതി ഉത്തരവിട്ടു..

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GOVERNER
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.